മഴയിൽ.....
മഴയോളങ്ങളിൽ ഓർമ്മയുടെ ചാറ്റൽമഴ പെയ്യുകയാണ് ! പുറമേ പെരുംമഴയുടെ ഇരമ്പത്തിൽ ഓർമ്മകളും ആർത്തിരമ്പുകയാണ് .........
📝📝 Maya Balakrishnan
ഇവിടെ പകലുറങ്ങുന്ന വീടിന്റെ നിശബ്ദതയിൽ ഒരു കുളിർക്കാറ്റ് വന്നെന്നെ തഴുകിയുണർത്തി .പുറംകാഴ്ച്ചകൾക്കായി എന്റെ ജാലകവും തുറക്കപ്പെട്ടു . ആ വഴിയെ കണ്ണുകൾപായിച്ചു . അങ്ങകലെ ആകാശച്ചെരുവിൽ മഴമേഘങ്ങൾ യാത്രതുടങ്ങിയിരിക്കുന്നു , സൂര്യരശ്മികൾ തിളക്കമറ്റു . മാനമിരുണ്ട് ഒരു സങ്കടപ്പെരുമഴയ്ക്കായി പ്രകൃതി വിതുമ്പിനില്ക്കുകയാണു . കാടിറങ്ങി മലയിറങ്ങി , തോടുംപാടവും കടന്നുവന്ന കാറ്റിൽ തലയിളക്കി മുറ്റത്തെ ചെത്തിയും ചെമ്പരത്തിയും ഓരോമഴത്തുള്ളിയെയും വരവേല്ക്കാനായ് നൃത്തംവയ്ക്കുകയാണ് .
ഈസമയം മനസ്സിൽ ആനന്ദപ്പൂമഴ പെയ്തുതുടങ്ങി . ആ പൂമഴയിൽ മനസിന്റെ താഴ്വാരങ്ങളിൽ എവിടെ.... ? എവിടെ ഞാൻ !!?
പുള്ളിയുടുപ്പുമിട്ട് പുല്ച്ചാടിക്കും പൂമ്പാറ്റകൾക്കുമൊപ്പം പൂവുകൾതോറും വേലികളും അതിർത്തികളും കടന്നു കുട്ടിസഞ്ചയങ്ങൾക്കൊപ്പം ,മണ്ണപ്പംചുട്ടും കഞ്ഞിയും കറിയുംവച്ചു നടന്നബാല്യം .!
പുറമേ ജാലകത്തിനപ്പുറം തളിരിലും തരുക്കളിലും മഴത്തുള്ളിക്കിലുക്കങ്ങൾ കേട്ടുതുടങ്ങി . ആ കിലുക്കത്തിൽ , മുറ്റത്ത് നിരനിരയായി വലിച്ചുകെട്ടിയ വെള്ളി നൂലുകൾ കോർത്ത മഴവെള്ളത്തെ തട്ടിത്തെറിപ്പിച്ചും നനച്ചുംകുളിച്ചും, കൈക്കുമ്പിളിൽ മൊത്തിക്കുടിച്ചും കലപിലകൂട്ടി ആർത്തുല്ലസിച്ച ബാല്യത്തിന്റെ പാദസരമണികൾ കിലുങ്ങുന്നതും കേൾക്കാനായി .
നിറഞ്ഞൊഴുകുന്ന മഴവെള്ളത്തിൽ കടലാസ്സു വഞ്ചിയുണ്ടാക്കി കളിച്ച ബാല്യത്തിന്റെ കാല്പാടുകളും ആ മുറ്റത്ത്പതിഞ്ഞു കിടക്കുപ്പുണ്ടായിരുന്നു .
ജാലകത്തിനപ്പുറം കാറ്റിനും മഴത്തുള്ളികൾക്കും ശക്തിയേറുകയാണ് . കുന്നെന്നോ കുളമെന്നോ ഭേദമില്ലാതെ പുൽമേടുകളിലുംപർവ്വതങ്ങളിലും , കുടിലിനും മാളികമുകളിലും എത്രയും ഊക്കോടെ വന്നുപതിക്കുന്ന മഴത്തുള്ളികൾ !!
അതിന്റെ ആർജ്ജവം ,ശക്തി സ്വാതന്ത്ര്യം, എല്ലാം ഓരോ അണുവിലും എന്നെ കോരിത്തരിപ്പിക്കുന്നു. അടുത്തജന്മം ഒരു മഴത്തുള്ളിയായ് തീർന്നിരുന്നെങ്കിൽ എന്നു അറിയാതെ മോഹിച്ചുപോകുന്നു ! പുറമേ മഴ കോരിച്ചൊരിയുകയാണ് . ഒപ്പം മനസ്സും !
അന്നവിടെ ആ കോരിച്ചൊരിയുന്ന മഴയിൽ മറ്റുകുട്ടികൾക്കൊപ്പം യുണിഫോം അണിഞ്ഞു , നിവർത്തിപ്പിടിച്ച കുടയുമായ് , കുളിച്ചീറനായ് അഴിച്ചിട്ട മുടിത്തുമ്പിൽ ചുമന്ന റിബണുംകെട്ടി പാഠപുസ്തകങ്ങളുടെ ഭാരവുംപേറി നടന്നതാരോ !!
ആന്നാദ്യമായ് ഹാഫ് സ്കേർട്ടിൽ നിന്നും ഫുൾസ്കേർട്ടിലേക്ക് കടന്നപ്പോൾ , നിറഞ്ഞൊഴുകുന്ന മഴവെള്ളത്തെ ഭേദിച്ച് ഒരു കയ്യിൽ കുടയും മറുകയ്യാൽ കണങ്കാലോളം തെല്ലൊതുക്കിയുയർത്തിപ്പിടിച്ച നിലമ്മുട്ടും പാവാടത്തുമ്പുമായ് നടന്നുനീങ്ങുമ്പോൾ ,താനങ്ങു വളർന്നല്ലോ എന്ന് തന്നെത്താൻ അഭിമാനം തോന്നിയ പെൺകുട്ടിക്കാലവും ഇരമ്പിയാർത്തു. .
പുറമേ തണുത്ത കാറ്റ് വീശിയടിക്കുന്നു . ചിലമ്പിയെത്തുന്ന കാറ്റിൽ പുല്ലുംചേറും നിറഞ്ഞു , മഴയിൽ കുതിർന്ന പാടവരമ്പിലൂടെ കുടയുംചൂടി പുന്നെല്ലിന്റെ ഇക്കിളിത്തലോടലുംകൊണ്ട് തൂക്കുപാത്രത്തിൽ ചോറും ചായയുമെല്ലാമായി ചെല്ലുമ്പോൾ , വരമ്പിലിരിക്കുന്ന കറ്റക്കൂട്ടവും അതിനു മേലത്തെ അരിവാളും ഒന്ന് ചൊടിപ്പിച്ചിരുന്നില്ലേ !? പൊന്നരിവാളിന്റെ തിളക്കവും പൊട്ടിച്ചിരികളുടെ കരിവളക്കിലുക്കങ്ങളും മുറ്റത്ത് ഉടഞ്ഞുവീഴുമ്പോലെ മഴ കുതിച്ചു വീഴുകയാണു.
IR - 8 ന്റെയോ ജ്യോതിയുടെയോ രണ്ടോമൂന്നോ ചുവടു കടചേർത്തു കൊയ്തെടുത്തു കാണിക്കുമ്പോൾ, മുട്ടോളം ചെളിയിൽനിന്ന് ഞാറുപറിക്കുന്ന സ്ത്രീകളെ കാണുമ്പോൾ, അവർക്കൊപ്പം ചെന്ന് ഒരുപിടി പിഴുതെടുത്തുകൊടുക്കുമ്പോൾ, നമ്മളങ്ങു വാനോളം വളർന്നില്ലേ എന്ന് അഭിമാനിച്ചിരുന്ന നിമിഷങ്ങളും ഓർമ്മച്ചെപ്പിൽ കുളിരുകോരിയെത്തുന്നു. .
ചരൽ വാരിയെറിയുംപോലെ ഇരച്ചാർത്തുവരുന്ന ക്ഷേത്രക്കുളത്തിലെ മഴയിൽ നീർപോളകൾ തുള്ളിത്തുളുമ്പി പിടയ്ക്കുമ്പോൾ സോപ്പും തുണിയും വാരിയെടുത്ത് ഗോപുരവാതിൽ പിടിക്കുന്നത് അടക്കിപ്പിടിച്ച മഴയുടെ ശ്വാസഗതിയിൽ വേരോടിയിറങ്ങിവരുന്നു..
പിന്നെയും യൌവനത്തിന്റെ ചുവടുവയ്പ്പുകളിൽ,ശിങ്കാർ പൊട്ടിന്റെ വട്ടത്തിനൊപ്പം ,മുടിയിൽചൂടിയ കനകാംബരപൂക്കളുടെ കനൽനിറവും ഒപ്പത്തിനൊപ്പം മത്സരിച്ചു . കണ്ണിലെഴുതിയ മഷിക്കറുപ്പും കഴുത്തിലണിഞ്ഞ ഒറ്റക്കാശു മാലയും ഓർമ്മക്കണ്ണാടിയിൽ തിളങ്ങി .
ജാലകത്തിനപ്പുറം കാറുംകോളും കൊണ്ട് പെരുംമഴയുടെ താണ്ഡവംതുടങ്ങി .ദുരന്തം വിതയ്ക്കുന്ന മഴ ! വൃക്ഷങ്ങൾ ഹാലിളകി പിശാചായിമാറുന്നു. മരവിപ്പിക്കുന്ന തണുപ്പുംഇരുട്ടും വീണ്ടും ഓർമ്മയിൽ മിന്നൽപ്പിണരുകൾ പടർത്തി !!
അന്നവിടെ , സ്വപ്നങ്ങൾ വർണ്ണക്കുടചൂടിയ ക്യാമ്പസ്സിന്റെ മുറ്റത്ത് നിന്നും എല്ലാ വർണ്ണങ്ങളും തട്ടിയെടുത്ത് കൊടുങ്കാറ്റുംഭീതിയും നിറച്ചു ,എന്നിലെ വേദനയുടെ വിത്തുകൾ മുളപൊട്ടി പന്തലിച്ചു, സംഹാരതാണ്ഡവമാടിയ മഴ ! ആ മഴയില് കടപുഴകിവീണ ഒരു തൈമാവു കണക്കെ ! മഴകളോരോന്നും നനഞ്ഞ് അത് ഇന്നും ഈ ജീവിതപ്പാതയോരത്ത് അതിജീവനത്തിന്റെ സങ്കീർത്തനങ്ങൾ പാടുന്നു.
ഓർമ്മകൾ കെട്ടഴിഞ്ഞുവീഴുമ്പോഴേക്കും പുറമേ മഴയുടെതാളം പതിഞ്ഞു തുടങ്ങിയിരുന്നു . ഇലച്ചാർത്തുകളിൽ പിന്നെയും മഴത്തുള്ളിക്കിലുക്കങ്ങൾ കേട്ടു തുടങ്ങി .വീണ്ടും വെയിൽനാളം പരന്നു. .
ഈ ജാലകത്തിനപ്പുറം ഇങ്ങനെ എത്രയോവട്ടം മഞ്ഞുംമഴയും വെയിലും മാറിമാറി വന്നു ! ഋതുക്കൾ പലതും കഴിഞ്ഞുവെങ്കിലും ,ഇന്നും മാറ്റമില്ലാതെ ഒന്നുമാത്രം !! നട്ടാൽ കിളിർക്കാതെ തരിശുപോൽ സ്വപ്നങ്ങളും പേറിയീ ഉമ്മറപ്പടിയിൽ വേരുറച്ചുപോയൊരു പാഴ് നിലാത്തോണി.
ഇങ്ങനെ ഓരോമഴയിലും കൊഴിഞ്ഞുവീണ ഇലകളുംപൂക്കളും പെറുക്കിയെടുത്ത് അക്ഷരക്കൂടാരമാക്കി ! ഓർമ്മയുടെ ഇലച്ചീന്തിൽ പട്ടുവിരിച്ച്, ഊഞ്ഞാലുകെട്ടി ഒരു പൂമ്പാറ്റയായി സ്വയംമറന്ന് മുറ്റത്തുംതൊടിയിലും പാറിനടന്ന് ഒരുക്കൂട്ടിയവ!
പച്ചയുടെ കാടുകളിലേക്കും , മണ്ണിന്റെയുംമഴയുടെയും , ഉർവ്വരതകളിലേക്കും ആഴ്ന്നിറങ്ങാൻ വെമ്പുന്ന മനസ്സിന്റെ തുടികൊട്ടലുകളായി ,
ഭക്തിയുംപ്രേമവും സ്നേഹവാത്സല്യങ്ങളും തരളിതമാക്കുന്ന മനസ്സിന്റെ നീർച്ചോലയിൽ , ആത്മീയസത്തയിൽ നിന്നും ആർജ്ജിച്ച വാക്കിൻ സ്ഫുരണങ്ങളായി ,ഒന്നുമില്ലായ്മയിലും എവിടെയോ എന്തോ ഒന്നുണ്ട്....!
ഒന്നും വ്യർത്ഥമാവാതെ അവസാനം ഒരുതിരിവെളിച്ചം മറഞ്ഞിരിപ്പുണ്ടാവും എന്ന്
നനയാതെ ഓരോമഴയിലും അത് പ്രതീക്ഷയുടെ മുനകൂർപ്പിക്കുന്നു .
ഇന്ന് ഈ മഴയ്ക്ക് എന്നോട് എന്തോ പറയാനുണ്ട്. പുറത്ത് ഇറക്കിനിറുത്തിയ കുട്ടിയെപ്പോലെ അത് ഇടയ്ക്ക് ഓടിക്കിതച്ചുവരും ! പാത്തുംപതുങ്ങിയും വന്നും പോയും ഇന്ന് പലവട്ടം എന്റെ വാതിക്കൽ വന്നതാ....
പാവം.... ! മഴ നനഞ്ഞ കുട്ടി !!!
ഞാനും നനയൂലോ എന്ന് കരുതി തിരിച്ചുപോയതാ...
ഒരു ദിവസ്സം വരും ! അന്ന് ഞാനും എന്റെ മഴക്കുട്ടിക്കൊപ്പം കൈപിടിച്ച് മലകയറിപ്പോവും....
📝 സ്നേഹപൂർവ്വം സ്നേഹിത
മായ ബാലകൃഷ്ണൻ.
📝📝 Maya Balakrishnan
ഇവിടെ പകലുറങ്ങുന്ന വീടിന്റെ നിശബ്ദതയിൽ ഒരു കുളിർക്കാറ്റ് വന്നെന്നെ തഴുകിയുണർത്തി .പുറംകാഴ്ച്ചകൾക്കായി എന്റെ ജാലകവും തുറക്കപ്പെട്ടു . ആ വഴിയെ കണ്ണുകൾപായിച്ചു . അങ്ങകലെ ആകാശച്ചെരുവിൽ മഴമേഘങ്ങൾ യാത്രതുടങ്ങിയിരിക്കുന്നു , സൂര്യരശ്മികൾ തിളക്കമറ്റു . മാനമിരുണ്ട് ഒരു സങ്കടപ്പെരുമഴയ്ക്കായി പ്രകൃതി വിതുമ്പിനില്ക്കുകയാണു . കാടിറങ്ങി മലയിറങ്ങി , തോടുംപാടവും കടന്നുവന്ന കാറ്റിൽ തലയിളക്കി മുറ്റത്തെ ചെത്തിയും ചെമ്പരത്തിയും ഓരോമഴത്തുള്ളിയെയും വരവേല്ക്കാനായ് നൃത്തംവയ്ക്കുകയാണ് .
ഈസമയം മനസ്സിൽ ആനന്ദപ്പൂമഴ പെയ്തുതുടങ്ങി . ആ പൂമഴയിൽ മനസിന്റെ താഴ്വാരങ്ങളിൽ എവിടെ.... ? എവിടെ ഞാൻ !!?
പുള്ളിയുടുപ്പുമിട്ട് പുല്ച്ചാടിക്കും പൂമ്പാറ്റകൾക്കുമൊപ്പം പൂവുകൾതോറും വേലികളും അതിർത്തികളും കടന്നു കുട്ടിസഞ്ചയങ്ങൾക്കൊപ്പം ,മണ്ണപ്പംചുട്ടും കഞ്ഞിയും കറിയുംവച്ചു നടന്നബാല്യം .!
പുറമേ ജാലകത്തിനപ്പുറം തളിരിലും തരുക്കളിലും മഴത്തുള്ളിക്കിലുക്കങ്ങൾ കേട്ടുതുടങ്ങി . ആ കിലുക്കത്തിൽ , മുറ്റത്ത് നിരനിരയായി വലിച്ചുകെട്ടിയ വെള്ളി നൂലുകൾ കോർത്ത മഴവെള്ളത്തെ തട്ടിത്തെറിപ്പിച്ചും നനച്ചുംകുളിച്ചും, കൈക്കുമ്പിളിൽ മൊത്തിക്കുടിച്ചും കലപിലകൂട്ടി ആർത്തുല്ലസിച്ച ബാല്യത്തിന്റെ പാദസരമണികൾ കിലുങ്ങുന്നതും കേൾക്കാനായി .
നിറഞ്ഞൊഴുകുന്ന മഴവെള്ളത്തിൽ കടലാസ്സു വഞ്ചിയുണ്ടാക്കി കളിച്ച ബാല്യത്തിന്റെ കാല്പാടുകളും ആ മുറ്റത്ത്പതിഞ്ഞു കിടക്കുപ്പുണ്ടായിരുന്നു .
ജാലകത്തിനപ്പുറം കാറ്റിനും മഴത്തുള്ളികൾക്കും ശക്തിയേറുകയാണ് . കുന്നെന്നോ കുളമെന്നോ ഭേദമില്ലാതെ പുൽമേടുകളിലുംപർവ്വതങ്ങളിലും , കുടിലിനും മാളികമുകളിലും എത്രയും ഊക്കോടെ വന്നുപതിക്കുന്ന മഴത്തുള്ളികൾ !!
അതിന്റെ ആർജ്ജവം ,ശക്തി സ്വാതന്ത്ര്യം, എല്ലാം ഓരോ അണുവിലും എന്നെ കോരിത്തരിപ്പിക്കുന്നു. അടുത്തജന്മം ഒരു മഴത്തുള്ളിയായ് തീർന്നിരുന്നെങ്കിൽ എന്നു അറിയാതെ മോഹിച്ചുപോകുന്നു ! പുറമേ മഴ കോരിച്ചൊരിയുകയാണ് . ഒപ്പം മനസ്സും !
അന്നവിടെ ആ കോരിച്ചൊരിയുന്ന മഴയിൽ മറ്റുകുട്ടികൾക്കൊപ്പം യുണിഫോം അണിഞ്ഞു , നിവർത്തിപ്പിടിച്ച കുടയുമായ് , കുളിച്ചീറനായ് അഴിച്ചിട്ട മുടിത്തുമ്പിൽ ചുമന്ന റിബണുംകെട്ടി പാഠപുസ്തകങ്ങളുടെ ഭാരവുംപേറി നടന്നതാരോ !!
ആന്നാദ്യമായ് ഹാഫ് സ്കേർട്ടിൽ നിന്നും ഫുൾസ്കേർട്ടിലേക്ക് കടന്നപ്പോൾ , നിറഞ്ഞൊഴുകുന്ന മഴവെള്ളത്തെ ഭേദിച്ച് ഒരു കയ്യിൽ കുടയും മറുകയ്യാൽ കണങ്കാലോളം തെല്ലൊതുക്കിയുയർത്തിപ്പിടിച്ച നിലമ്മുട്ടും പാവാടത്തുമ്പുമായ് നടന്നുനീങ്ങുമ്പോൾ ,താനങ്ങു വളർന്നല്ലോ എന്ന് തന്നെത്താൻ അഭിമാനം തോന്നിയ പെൺകുട്ടിക്കാലവും ഇരമ്പിയാർത്തു. .
പുറമേ തണുത്ത കാറ്റ് വീശിയടിക്കുന്നു . ചിലമ്പിയെത്തുന്ന കാറ്റിൽ പുല്ലുംചേറും നിറഞ്ഞു , മഴയിൽ കുതിർന്ന പാടവരമ്പിലൂടെ കുടയുംചൂടി പുന്നെല്ലിന്റെ ഇക്കിളിത്തലോടലുംകൊണ്ട് തൂക്കുപാത്രത്തിൽ ചോറും ചായയുമെല്ലാമായി ചെല്ലുമ്പോൾ , വരമ്പിലിരിക്കുന്ന കറ്റക്കൂട്ടവും അതിനു മേലത്തെ അരിവാളും ഒന്ന് ചൊടിപ്പിച്ചിരുന്നില്ലേ !? പൊന്നരിവാളിന്റെ തിളക്കവും പൊട്ടിച്ചിരികളുടെ കരിവളക്കിലുക്കങ്ങളും മുറ്റത്ത് ഉടഞ്ഞുവീഴുമ്പോലെ മഴ കുതിച്ചു വീഴുകയാണു.
IR - 8 ന്റെയോ ജ്യോതിയുടെയോ രണ്ടോമൂന്നോ ചുവടു കടചേർത്തു കൊയ്തെടുത്തു കാണിക്കുമ്പോൾ, മുട്ടോളം ചെളിയിൽനിന്ന് ഞാറുപറിക്കുന്ന സ്ത്രീകളെ കാണുമ്പോൾ, അവർക്കൊപ്പം ചെന്ന് ഒരുപിടി പിഴുതെടുത്തുകൊടുക്കുമ്പോൾ, നമ്മളങ്ങു വാനോളം വളർന്നില്ലേ എന്ന് അഭിമാനിച്ചിരുന്ന നിമിഷങ്ങളും ഓർമ്മച്ചെപ്പിൽ കുളിരുകോരിയെത്തുന്നു. .
ചരൽ വാരിയെറിയുംപോലെ ഇരച്ചാർത്തുവരുന്ന ക്ഷേത്രക്കുളത്തിലെ മഴയിൽ നീർപോളകൾ തുള്ളിത്തുളുമ്പി പിടയ്ക്കുമ്പോൾ സോപ്പും തുണിയും വാരിയെടുത്ത് ഗോപുരവാതിൽ പിടിക്കുന്നത് അടക്കിപ്പിടിച്ച മഴയുടെ ശ്വാസഗതിയിൽ വേരോടിയിറങ്ങിവരുന്നു..
പിന്നെയും യൌവനത്തിന്റെ ചുവടുവയ്പ്പുകളിൽ,ശിങ്കാർ പൊട്ടിന്റെ വട്ടത്തിനൊപ്പം ,മുടിയിൽചൂടിയ കനകാംബരപൂക്കളുടെ കനൽനിറവും ഒപ്പത്തിനൊപ്പം മത്സരിച്ചു . കണ്ണിലെഴുതിയ മഷിക്കറുപ്പും കഴുത്തിലണിഞ്ഞ ഒറ്റക്കാശു മാലയും ഓർമ്മക്കണ്ണാടിയിൽ തിളങ്ങി .
ജാലകത്തിനപ്പുറം കാറുംകോളും കൊണ്ട് പെരുംമഴയുടെ താണ്ഡവംതുടങ്ങി .ദുരന്തം വിതയ്ക്കുന്ന മഴ ! വൃക്ഷങ്ങൾ ഹാലിളകി പിശാചായിമാറുന്നു. മരവിപ്പിക്കുന്ന തണുപ്പുംഇരുട്ടും വീണ്ടും ഓർമ്മയിൽ മിന്നൽപ്പിണരുകൾ പടർത്തി !!
ഓർമ്മകൾ കെട്ടഴിഞ്ഞുവീഴുമ്പോഴേക്കും പുറമേ മഴയുടെതാളം പതിഞ്ഞു തുടങ്ങിയിരുന്നു . ഇലച്ചാർത്തുകളിൽ പിന്നെയും മഴത്തുള്ളിക്കിലുക്കങ്ങൾ കേട്ടു തുടങ്ങി .വീണ്ടും വെയിൽനാളം പരന്നു. .
ഈ ജാലകത്തിനപ്പുറം ഇങ്ങനെ എത്രയോവട്ടം മഞ്ഞുംമഴയും വെയിലും മാറിമാറി വന്നു ! ഋതുക്കൾ പലതും കഴിഞ്ഞുവെങ്കിലും ,ഇന്നും മാറ്റമില്ലാതെ ഒന്നുമാത്രം !! നട്ടാൽ കിളിർക്കാതെ തരിശുപോൽ സ്വപ്നങ്ങളും പേറിയീ ഉമ്മറപ്പടിയിൽ വേരുറച്ചുപോയൊരു പാഴ് നിലാത്തോണി.
ഇങ്ങനെ ഓരോമഴയിലും കൊഴിഞ്ഞുവീണ ഇലകളുംപൂക്കളും പെറുക്കിയെടുത്ത് അക്ഷരക്കൂടാരമാക്കി ! ഓർമ്മയുടെ ഇലച്ചീന്തിൽ പട്ടുവിരിച്ച്, ഊഞ്ഞാലുകെട്ടി ഒരു പൂമ്പാറ്റയായി സ്വയംമറന്ന് മുറ്റത്തുംതൊടിയിലും പാറിനടന്ന് ഒരുക്കൂട്ടിയവ!
പച്ചയുടെ കാടുകളിലേക്കും , മണ്ണിന്റെയുംമഴയുടെയും , ഉർവ്വരതകളിലേക്കും ആഴ്ന്നിറങ്ങാൻ വെമ്പുന്ന മനസ്സിന്റെ തുടികൊട്ടലുകളായി ,
ഭക്തിയുംപ്രേമവും സ്നേഹവാത്സല്യങ്ങളും തരളിതമാക്കുന്ന മനസ്സിന്റെ നീർച്ചോലയിൽ , ആത്മീയസത്തയിൽ നിന്നും ആർജ്ജിച്ച വാക്കിൻ സ്ഫുരണങ്ങളായി ,ഒന്നുമില്ലായ്മയിലും എവിടെയോ എന്തോ ഒന്നുണ്ട്....!
ഒന്നും വ്യർത്ഥമാവാതെ അവസാനം ഒരുതിരിവെളിച്ചം മറഞ്ഞിരിപ്പുണ്ടാവും എന്ന്
നനയാതെ ഓരോമഴയിലും അത് പ്രതീക്ഷയുടെ മുനകൂർപ്പിക്കുന്നു .
ഇന്ന് ഈ മഴയ്ക്ക് എന്നോട് എന്തോ പറയാനുണ്ട്. പുറത്ത് ഇറക്കിനിറുത്തിയ കുട്ടിയെപ്പോലെ അത് ഇടയ്ക്ക് ഓടിക്കിതച്ചുവരും ! പാത്തുംപതുങ്ങിയും വന്നും പോയും ഇന്ന് പലവട്ടം എന്റെ വാതിക്കൽ വന്നതാ....
പാവം.... ! മഴ നനഞ്ഞ കുട്ടി !!!
ഞാനും നനയൂലോ എന്ന് കരുതി തിരിച്ചുപോയതാ...
ഒരു ദിവസ്സം വരും ! അന്ന് ഞാനും എന്റെ മഴക്കുട്ടിക്കൊപ്പം കൈപിടിച്ച് മലകയറിപ്പോവും....
📝 സ്നേഹപൂർവ്വം സ്നേഹിത
മായ ബാലകൃഷ്ണൻ.





If you want to Play lottery India style, KhelRaja is the premier destination for your gaming needs. I have curated a selection of the most popular and rewarding games that resonate with players from every corner of the country. Our platform is built on the pillars of speed, security, and user satisfaction. I ensure that our interface is easy to navigate, even for beginners, so everyone has an equal shot at making money. At KhelRaja, we turn every draw into an event, providing you with the best odds and a gaming experience that is truly second to none.
ReplyDelete