വായന , ആണ്ടാൾ ദേവനായകി :-
നോവൽ :- സുഗന്ധി എന്ന ആണ്ടാൾ ദേവനായകി :-
നോവലിസ്റ്റ് :- T D രാമകൃഷ്ണൻ
പ്രസാധകർ ഡി സി ബുക്സ്
വായന ,ആസ്വാദനം :- മായ ബാലകൃഷ്ണൻ
******************************
തമിഴ് സിംഹള വംശീയപോരാട്ടത്തിന്റെ പശ്ചാത്തലത്തിൽ അതിന്റെ ചരിത്ര -വേരുകളിലേക്ക് ആഴ്ന്നിറങ്ങി യാഥാർത്ഥ്യമോ മിഥ്യയോ എന്ന് സംശയിക്കുന്ന വിധത്തിൽ എഴുത്തിന്റെ മഹാപ്രപഞ്ചം സൃഷ്ടിച്ചിരിക്കുകയാണ് നോവലിസ്റ്റ് . ഭാവനാവിലാസപൂർണ്ണം എന്നും പറയാം ! അതുപോലെ വായനാവസാനം വരെയും ഏതൊരു വായനക്കാരനിലും ഇരച്ചു കയറുന്ന രോഷവുംപകയും കണ്ണീരിൽ ഉറഞ്ഞ് സ്വയം ഉരുകിത്തീരുന്ന അവസ്ഥ .
ഒരേസമയം സ്ത്രീപക്ഷവും എന്നാൽ സ്ത്രീവിരുദ്ധവുമായി തോന്നാം ! യുദ്ധവും വംശീയപോരാട്ടങ്ങളുമൊക്കെ ഒളി അമ്പെയ്യുന്നത് സ്ത്രീകൾക്കു നേരെയാണ് , അല്ലെങ്കിൽ എല്ലാ വേദനകളും ഏറ്റുവാങ്ങേണ്ടത് സ്ത്രീകൾ ആണെന്ന് അടിവരയിടുന്നു നോവൽ . ഇതിൽ പെണ്ണിന്റെ കണ്ണീരുണ്ട് , ചാരുതയും വശ്യതയും ഉണ്ട് . ആളുന്ന പ്രതികാരാഗ്നിയുണ്ട്..
രണ്ടു കാലഘട്ടങ്ങളുടെ കഥയിൽ ,തമിഴ് ചേരചോള പാണ്ഡ്യരാജവംശം അടങ്ങുന്ന ഭൂമിശാസ്ത്രവും ആണ്ടാൾ സങ്കല്പവും ഇഴചേർത്ത് സൃഷ്ടിച്ചിരിക്കുന്ന കഥ നമ്മെ വിസ്മയിപ്പിച്ചുകളയും .
രണ്ടാം ഘട്ടത്തിൽ ,ഒരുകാലം നമ്മൾ ഏറെ ശ്രദ്ധയോടെ വാർത്തകളിൽ തിരഞ്ഞിരുന്ന തമിഴ്പുലികളും (എൽ ടി ടി) ശ്രീലങ്കൻ വംശീയപ്പോരാട്ടവും നോവലിനു പശ്ചാത്തലം ആവുമ്പോൾ വായനക്ക് ആകാംക്ഷ കൂടും.
തമിഴ് വിമോചനപ്പോരാട്ട വിപ്ലവപ്രസ്ഥാനങ്ങളായാലും സിംഹളപട്ടാള ഭരണ കൂടമായാലും അതിനുള്ളിലെ വിധ്വംസകപ്രവർത്തനങ്ങളും ഫാസിസ്റ്റ് അക്രമണങ്ങളും സ്ത്രീകൾക്കെതിരെ നടത്തുന്ന കൊടുംക്രൂരതകളുമൊക്കെ നോവൽ സസൂക്ഷ്മം പ്രതിപാദിക്കുന്നു .കണ്ണുകൾ ഈറനണിയാതെ ഇത് വായിച്ചു തീർക്കാനാവില്ല .
ശ്രീലങ്കൻ സിംഹളപട്ടാളഭരണകൂടവും ,വി പി എന്ന ഈയക്കത്തിന്റെ നേതാവ് പുലിപ്രഭാകരനും തങ്ങളുടെ പ്രവർത്തനങ്ങളെ കറകളഞ്ഞതെന്ന് വരുത്താനായി ഡോക്ടർ രജനി തിരണഗാമ എന്ന മനുഷ്യാവകാശ പ്രവർത്തകയുടെ ജീവിതം സിനിമയാക്കുകയാണു .
നേരത്തെ , ഈഴം പ്രവർത്തകയായിരുന്ന അവർ ഈയക്കത്തിലെ പ്രവർത്തങ്ങൾക്ക് ഫാസിസ്റ്റ് സ്വഭാവം ആണെന്നു മനസ്സിലാക്കുന്നതോടെയാണു മനുഷ്യാവകാശ പ്രവർത്തകയായി മാറിയത്. പിന്നീട് അവർ കൊലചെയ്യപ്പെടുകയായിരുന്നു .
ഭരണകൂടം ഹോളിവുഡ് ന്റെ സഹായത്തോടെ നിർമ്മിക്കുന്ന സിനിമയുടെ തിരക്കഥകൃത്താവായ പീറ്റർ ജീവാനന്ദം എന്ന മലയാളി വേരുകളുള്ള ചെറുപ്പക്കാരനിലൂടെയാണു നോവൽ ചുരുളഴിക്കുന്നത് .
പീറ്ററിന്റെ പ്രിയപ്പെട്ടവളായ സുഗന്ധി തമിഴ് വേരുകളുള്ള വിദേശത്തു പഠിച്ചു വളർന്നവളാണു . ഇവർ ഈയക്കത്തിന്റെ പ്രവർത്തകയും എഴുത്തുകാരിയുമാണ് . അവളുടെ കുടുംബം പട്ടാള അക്രമണത്തിൽ കൊല്ലപ്പെട്ടതാണ്. ആ ദുരന്തം കനലായി കൊണ്ടുനടക്കുന്നവളാണു സുഗന്ധി. നോവൽ തുടങ്ങുമ്പോൾ പീറ്റർ സുഗന്ധിയെ തേടി നടക്കുകയാണു.അവൾ ജീവനോടെ ഉണ്ടോ ഇല്ലയോ എന്നുപോലും അവനറിയില്ല.
അതിനും ഒരുവർഷം മുൻപ് ഈയക്കം രജനിയുടെ ജീവിതം സിനിമയാക്കാൻ വന്ന സംഘത്തിലെ അംഗങ്ങളായിരുന്നു പീറ്ററും സുഗന്ധിയും. അവരുടെ അന്വേഷണങ്ങളിൽ രജനി തിരണഗാമയെ പ്രഭാകരനും സംഘവും കൊലപ്പെടുത്തുകയായിരുന്നു എന്നു തെളിവുകൾ കണ്ടെത്താൻ കഴിഞ്ഞിരുന്നു.. അത് ഈയക്കത്തിന്റെ ശത്രുതക്ക് കാരണമായി .അങ്ങനെ ശിക്ഷാവിധികൾ ഭയന്ന് ഓടിരക്ഷപ്പെട്ട പീറ്ററും സുഗന്ധിയും തമ്മിൽ കാണാതെ വേറിട്ടതാണു . ആ സുഗന്ധിയെ ആണു വീണ്ടും ഹോളിവുഡ് സിനിമാ നിർമ്മാണ പ്രവർത്തനവുമായി ലങ്കയിൽ തിരിച്ചെത്തുമ്പോൾ പീറ്റർ തിരക്കുന്നത്.
ആ അന്വേഷണത്തിൽ കാനഡയിൽ നിന്നും പ്രസിദ്ധീകരിക്കുന്ന കറുപ്പ് മാസികയിൽ ഈഴത്തച്ചി എന്ന പേരിൽ എഴുതുന്നത് സുഗന്ധിയാണെന്നും സുഗന്ധി ജീവനോടെ ഉണ്ട് എന്നും പീറ്റർ മനസ്സിലാക്കുന്നു .
സുഗന്ധിയാണു പിന്നീട് നോവലിൽ ആണ്ടാൾ പദവിയിൽ എത്തുന്ന പുതുകാലത്തിന്റെ ദേവനായകി ആവുന്നത് !
അതിനിടെ വെബ് മാസികയിൽ രാജരത്തിനം എന്നൊരു എഴുത്തുകാരിയുടെ "ആണ്ടാൾ ദേവനായകിൻ കതൈ " പീറ്റർ വായിക്കുന്നു . ദേവനായകി എന്നത് സുഗന്ധിയുടെ വീട്ടിലെ വിളിപ്പേരായിരുന്നതുകൊണ്ട് രാജരാജ രത്തിനം എന്നത് സുഗന്ധി തന്നെയല്ലേ എന്ന് പീറ്ററിനു സംശയമാകുന്നു .
ഇതേസമയം ആഭ്യന്തരയുദ്ധാനന്തരം നാട്ടിൽ സ്ത്രീ സംഘടനകൾ സംഘംചേരുകയും ഗവണ്മെന്റും ഈയക്കവും സ്ത്രീകൾക്കെതിരെ നടത്തുന്ന ക്രൂരതകളും മനുഷ്യത്വ വിരുദ്ധപ്രവർത്തനങ്ങളും ചർച്ച ചെയ്യുന്നു . സ്ത്രീപോരാട്ടങ്ങൾ തങ്ങൾക്ക് പ്രതികൂലമായി ബാധിക്കുമെന്ന് മനസ്സിലാക്കുന്ന ഗവണ്മെന്റ് പ്രതിനിധികൾ സംഘടനയിലെ പൂമണി എന്ന പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി നിയമമില്ലാ വഴികളിലൂടെ മാനസികായും തളർത്തുന്ന റേപ്പും മറ്റു ശിക്ഷാരീതികൾക്കും വിധേയമാക്കപ്പെടുകയാണ് ... പ്രതികാരദാഹിയായ അവൾ,പട്ടാളഓഫീസറെ കൗശലം പ്രയോഗിച്ച് കൊലചെയ്യുന്നുണ്ട്.എന്നാൽ അവളുടെ ശരീരം പിന്നീട് കടപ്പുറത്ത് പൊങ്ങുന്നതാണു കാണുന്നത്.
ക്രൂരമായ സ്ത്രീപീഡനവും മറ്റും ഈ ഭാഗങ്ങളിൽ വായിക്കാം!
സ്ത്രീകൾ വെറും പിണമോ....? എന്തു പുലയാട്ടും കേൾക്കാനും ഏൽക്കാനും വിധിക്കപ്പെട്ടവളോ...?. ആളിക്കത്തുന്ന രോഷംപോലും മരണഭയത്തിനു മുന്നിൽ പത്തിമടക്കി പോവുന്നു . പലപ്പോഴും പെണ്ണിന്റെ നിസ്സഹായവസ്ഥ , അവളെ റേപ്പ് ചെയ്ത് ഗർഭിണിയാക്കുകയാണു എന്ന കുടിലതന്ത്രം പ്രയോഗിക്കുന്ന പട്ടാളമേധാവികൾ ! അതെ,വായനക്കാരനും നിസ്സഹായനാവുന്നു..
വെബ് മാസികയിലെ ,ആവേശഭരിതമായ ആണ്ടാൾ ദേവനായകിൻ കഥ വരുന്നതോടെ നോവലിനു ഒരു വഴിത്തിരിവ് ഉണ്ടാവുന്നു . മാന്ത്രികകഥയിലെ അത്ഭുതകൊട്ടാരത്തിൽ എത്തപ്പെട്ടതുപോലെ 2 സഹസ്രാബ്ദ- ങ്ങൾക്ക് അപ്പുറത്ത് തമിഴ് സിംഹള ചരിത്രത്തിന്റെ ആഴങ്ങളിൽ ,ചേരചോള പാണ്ഡ്യ കുലശേഖര രാജവംശത്തിന്റെ തെരുവുകളിലും അന്തഃപുരങ്ങളിലും മായികകാഴ്ച്ചകൾ കണ്ടു അലയുന്ന മനുഷ്യരായിത്തീരും നമ്മൾ. അവിടെ സാക്ഷാൽ ആണ്ടാൾ ദേവനായകിൻകതൈ തുടങ്ങുകയാണ് !
ചേരരാജാക്കന്മാരുടെ കാന്തള്ളൂർ ശാല എന്ന സൈനികകേന്ദ്രവും , കളരിയും , തുറമുഖനഗരവും വിദേശവ്യാപാര വിപണനകേന്ദ്രങ്ങളും ചരിത്രാഖ്യായികകളിലൂടെ ഒരു ദേശത്തെ ,രാജ്യത്തെ പുനഃസൃഷ്ടിച്ച്,കാണിക്കുമ്പോൾ ഇത് സത്യമോ മിഥ്യയോ എന്ന് ചിന്തിച്ചുപോവും . വിഴിഞ്ഞവും പദ്മനാഭക്ഷേത്രവും എല്ലാം ഇവിടെ രാജ്യാതിർത്തികൾ ആണ് . ചരിത്രഭൂമികാസൃഷ്ടിയിൽ അത്രമേൽ നോവലിസ്റ്റ് മേൽ്ക്കോയ്മ നേടിയിരിക്കുന്നു .
ചേരസാമ്രാജ്യത്തിന്റെ സൈനികതലവനായ പെരിയനായ്ക്കന്റെ മകൾ ദേവനായകി , സാക്ഷാൽ ദേവനായകീ സങ്കല്പത്തിലെ ആണ്ടാൾ ദേവനായകി ആവുന്നോൾ !! അവൾ സംഗീതത്തിലും നൃത്തത്തിലും അർത്ഥശാസ്ത്രത്തിലും രാജതന്ത്രത്തിലും ആയോധനമുറകളിലും വരെ പ്രാവീണ്യം നേടിയ അപ്സരസുന്ദരിയാണ് . ബുദ്ധിശക്തിയും ആകാരവശ്യതയും സമാസമം ചേർന്ന സാധാരണക്കാരിയല്ലാത്ത പെൺകുട്ടി.
ആ ഒരു കാലഘട്ടത്തിൽ നമുക്ക് ചിന്തിക്കാവുന്നതിനുമപ്പുറം ആർജ്ജവവും പ്രതിഭയും ഉള്ളവൾ .പക്ഷെ അവളുടെ ഇഷ്ടം പോലും ചോദിച്ച് അറിയാതെയാണു മഹേന്ദ്രരാജാവ് അവളെ പട്ടമഹിഷീയാക്കുന്നത്. തലകുമ്പിട്ട് ഒരെതിർപ്പും പ്രകടിപ്പിക്കാതെ ആ സ്ഥാനത്തേക്ക് കടന്നുചെല്ലുന്നത് കാണുമ്പോൾ നമ്മളും ഒന്ന് ചിന്താവിഷ്ടയാവും!
" മന്നനാണു മണ്ണിന്റെ ദേവൻ .എപ്പൊ ഏതു നിലം ഉഴുകണമെന്നും വിത്തിറക്കണമെന്നും തീരുമാനിക്കനുള്ള അവകാശവും അധികാരവും അദ്ദേഹത്തിനാണു ." സ്ത്രീ അടിമയെന്ന് സ്വയം കരുതുന്ന ഒരു സമൂഹത്തിൽ നിന്നും കൂടുതലൊന്നും പ്രതീക്ഷിക്കാനും വയ്യല്ലോ !
രണ്ടാം അദ്ധ്യായത്തിൽ , അതായത് മഹേന്ദ്രവർമ്മൻ രാജാവിന്റെ അന്തഃപ്പുര റാണിയായ് അണിയിച്ചൊരുക്കുന്ന ,അല്ലെങ്കിൽ സ്വർലോകസുന്ദരിയാക്കി ലാസ്യവതിയാക്കി ഒരുക്കിക്കെട്ടുന്ന സാമാന്യം ദീർഘമായ വിശകലനങ്ങൾ !! ഹോ....! നോവലിസ്റ്റ് ഏത് അന്തപ്പുരമാളികയിൽ നിന്നുമാണോ ഇത്രയേറെ കോസ്റ്റ്യൂം ,ഡ്രെസ്സ് മെറ്റീരിയൽസ് രംഗവിതാനങ്ങളൊക്കെ പഠിച്ചെടുത്തത്.....!! .???അന്തം വിട്ടുപോവും നമ്മൾ...
സാമാന്യം ദീർഘമേറിയ അദ്ധ്യായം തുടർന്ന് ലയലാസ്യകേളികളും ഭോഗാലസ്യസുഷുപ്തികളും നിറഞ്ഞു് , സ്വല്പം വിരസമായ് തോന്നാം.ആടയാഭരണങ്ങളുടെ കൂട്ടത്തിലെ വളരെ വിചിത്രമായ 'അരത്താലി'യും മറ്റും വായിച്ച് അത്ഭുതംകൊള്ളും.ഈ കാലഘട്ടത്തിൽ സ്ത്രീക്ക് അവളുടെ മാനം രക്ഷിക്കാൻ ഇങ്ങനെ വല്ലതും വേണ്ടിവരുമെന്ന് ഒരു നിമിഷം ചിന്തിച്ച് പോവും !പൂട്ടും താക്കോലുമിട്ട് മാനം രക്ഷിക്കുക...ഹ..ഹാ...വളരെ രസകരമായിരിക്കുന്നു നോവലിസ്റ്റിന്റെ ഭാവനാലോകം !
സ്ത്രീ പുരുഷനു ഉപഭോഗവസ്തു ആവുന്നപോലെ അവളും പുരുഷനെ മാറിമാറി ഉപഭോഗവസ്തുവാക്കുന്ന കാഴ്ച്ചയും കാണാം ! ചേരരാജാവിന്റെ പതനശേഷം യാതൊരു കൂസലില്ലാതെയാണു ദേവനായകി രാജ്യം കീഴ്പ്പെടുത്തിയ ചോളരാജാവിന്റെ പട്ടമഹിഷിയാകുന്നത്.പിന്നീട് ചോളരാജ മന്നന്റെ മകനു പ്രിയപ്പെട്ടവളായും പിന്നീട് പ്രതികാരവാഞ്ചയോടെ കൗശലങ്ങളും സൂത്രങ്ങളുമായി സിംഹള മന്നന്റെ പട്ടമഹിഷി വരെയാകുന്നുണ്ട് അവള്‍.
മീനാക്ഷിരാജരത്തിനം പറയുന്ന ആണ്ടാൾകഥയുടെ രണ്ടാം ഭാഗം വരുമ്പോൾ സ്വന്തം മാതൃത്വം ഊതിക്കാച്ചിയ പ്രതികാരജ്വാലയിൽ ദേവനായകി പുതിയ ചുവടുവയ്പുകളിലേക്ക് നീങ്ങുന്നു . മൂന്നു വയസ്സുകാരിയായ മകളെ സിംഹളരാജൻ മഹീന്ദൻ തട്ടിക്കൊണ്ടുപോയി ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലചെയ്തിന്റെ പ്രതികാരം തീർക്കാൻ അവൾ സിംഹളനഗരമായ സ്വപ്നനഗരിയിൽ എത്തുകയാണു.! അങ്ങനെ ചോളരാജമന്നന്റെ മകനുമായും ഒത്തുചേർന്ന് ചാരപ്പണിയിലൂടെ സിംഹരാജനെ കീഴ്പ്പെടുത്തി തുറുങ്കിലടയ്ക്കാനും പദ്ധതിയിടുന്നു. അല്ലെങ്കിൽ തരംകിട്ടുമ്പോൾ വധിക്കുക എന്ന ലക്ഷ്യവും ഉള്ളിലൊതുക്കി രാജവെമ്പാലയുടെ വിഷം നവരത്ന ബുദ്ധപ്രതിമയിൽ ഒളിപ്പിച്ചും കൊണ്ടുവന്നിട്ടുണ്ട് അവൾ .
നോവൽ അതിന്റെ വിശാലയിടങ്ങൾ കണ്ടെത്തുമ്പോൾ നമ്മൾ ഒന്ന് തപ്പിപിടയും. ഇരുകാലഘട്ടങ്ങളേയും ചേർത്ത് വയ്ക്കുന്ന മിത്തിന്റെ പിൻബലം , പിന്നാമ്പുറം തേടി നമ്മളും ഒന്ന് അലയും .
ഒരു രാജഭരണകാലത്തെ എഴുത്തിൽ പുനഃസൃഷ്ടിക്കുന്ന കഠിനമായ ജോലി എത്രയും വിജയകരമാക്കിക്കൊണ്ടാണു നോവലിസ്റ്റ് ആ അദ്ധ്യായങ്ങൾ പൂർത്തീകരിച്ചിരിക്കുന്നത്. യുദ്ധശാസ്ത്രങ്ങളെ ദേവനായകിയിലൂടെ നിരത്തി -വയ്ക്കുമ്പോൾ ,കാമശാസ്ത്രത്തിൽ മാത്രമല്ല , സ്ത്രീയുടെ അപൂർവ്വബുദ്ധിചാതുരിയും നിപുണതയും, ആർജ്ജവവും അതിന്റെ പരമകാഷ്ഠയിൽ എത്തിക്കുന്നുണ്ട് നോവലിസ്റ്റ് .
പേരിലെ സിംഹം പോലെ , സിംഹളരാജവംശത്തിന്റെ കഥയും ലങ്കൻ ചരിത്രവുമൊക്കെ വളരെ രസകരമായി വായിക്കാം ! അതിനിടയിലും കൊല്ലും കൊലയും സുഖലോലുപതയിൽ ഉന്മത്തരായി സ്ത്രീകളെ ചൂഷണം ചെയ്യുന്നതും സിംഹന്മാർക്ക് ചോരയിലേ വാർന്ന് കിട്ടിയതാവാം എന്നും പറഞ്ഞുവയ്ക്കുന്നു . "ശത്രുവിനെ മനുഷ്യനായി കാണരുത് .ശത്രുവിനോട് ക്രൂരത മാത്രേ പാടുള്ളൂ " എന്നാണു സിംഹമന്നന്റെ പ്രസ്താവന .
അപ്പൊഴും എങ്ങനെയാണു എവിടെയാണു? ദേവനായകി ' ആണ്ടാൾ പദവിക്കർഹയാകുന്നതെന്ന് വായനയിലുടനീളം നമ്മെ ചിന്തിപ്പിച്ചേക്കാം! അത് നോവലിസ്റ്റ് എഴുത്തിൽ കാത്തുവച്ച സൂത്രവിദ്യ ആയിരിക്കാം!
മറുഭാഗത്ത് സിംഹരാജന്റെ സ്നേഹവും വിശ്വാസവും നേടിയെടുക്കാൻ അവൾ മറയാക്കുന്നത് ബുദ്ധവിശ്വാസത്തെയാണു. .എന്നാൽ ആനന്ദമാർഗംതേടി ബുദ്ധസന്ന്യാസിയായ വജ്രാംഗന്റെ ശിഷ്യണത്തിൽ എത്തുന്നതോടെ കഥക്ക് വലിയൊരു വെട്ടിത്തിരിച്ചിൽ സംഭവിക്കുന്നു . ബുദ്ധമതാനുസാരികയിൽ പറയും പോലുള്ള വ്രജയാനം എന്ന സാധനാക്രമത്തിനു വിധേയയാകുകയാണവൾ. അവിടെ അത്രയും കാലം ശ്രീ പദ്മനാഭനെ നെഞ്ചേറ്റിയവൾ പദ്മസംഭവനിലൂടെ ശരീരത്തിന്റെയും ആത്മാവിന്റെയും ആനന്ദമാർഗത്തിലൂടെ നിർവൃതിയിൽ എത്തിച്ചേരുന്ന കർമ്മമുദ്ര എന്ന താന്ത്രികവിധിപ്രകാരമുള്ള സംയോഗത്തിലൂടെ ജ്ഞാനത്തിന്റെ പുതിയതലത്തിൽ പ്രവേശിക്കുന്നു.. ശുദ്ധിയും ആത്മീയ തേജസ്സുംനിറഞ്ഞ് അവളെ ദിവ്യമായ ഒരുപ്രകാശം വലയംചെയ്യുന്നു!
ദേവനായകി പുതിയൊരു ദേവനായകിയാവുന്നു. പകയും പ്രതികാരവും ഒടുങ്ങി സ്നേഹത്തിന്റെയും അഹിംസയുടെയും ഭാഷ സംസാരിക്കുന്നവൾ ആവുന്നു ! അങ്ങനെ ആത്മീയതേജസ്സിലേക്കുയർന്ന ദേവനായകി മഹീന്ദരാജനോട് ഹിംസയുടെ മാർഗം ഉപേക്ഷിപ്പാൻ പറയുന്നു . എന്നാൽ സ്വപ്നനഗരിയിലെ കൊട്ടാരവാസികൾ അവളെ അവിശ്വസിക്കുന്നു.
ദേവനായകിയേയും ചാരനെയും പിടിക്കപ്പെടുന്ന നിമിഷത്തിൽ ക്രുദ്ധനായ സിംഹരാജൻ അവളുടെ മുലകൾ അറുത്തു വീഴ്ത്തുന്നു . അറുത്തിട്ട മുലകൾ പ്രകാശിതമായി രണ്ടു നക്ഷത്രമായ് ആകാശത്ത് പ്രത്യക്ഷപ്പെട്ട്, ദേവനായകിക്ക് ചുറ്റിനും ഒരു പ്രഭാവലയം രൂപംകൊള്ളുന്നു. അവൾ ആകാശത്തോളം വലുതായി ലങ്കയ്ക്കു മുകളിലൂടെ ഒരു കാൽ ശ്രീപാദമലയിലും ഒരുകാൽ സിഗിരിയയിലുമായി നടന്നു നീങ്ങുന്ന കാഴ്ച്ച ! അത്ഭുതപരതന്ത്രരാവുന്ന ജനങ്ങൾക്ക് മുകളിലൂടെ ദേവനായകി ആണ്ടാൾ ദേവനായകിയായി പ്രതിഷ്ഠിക്കപ്പെടുന്ന ഒരു മാന്ത്രികകഥയിലെ നായികയാവുന്നു നമുക്ക് മുന്നിൽ.
ആത്മീയതയും ,കാമശാസ്ത്രവും പുനരുജ്ജീവിപ്പിക്കുന്ന, പുനർലയിപ്പിക്കുന്നൊരു കഥാഖ്യാനം .എഴുത്തിലെ ഉജ്ജ്വലമുഹൂർത്തങ്ങൾ മനസ്സിലെ കയറ്റിറക്കങ്ങളുടെ പടികൾ ഏതും കടന്ന് വായനക്കാരനെ മായികലോകത്ത് എത്തിക്കുന്നു !
ലങ്കൻ ചരിത്രരേഖയായ സുസാനൊ സുപിനോയിൽ പറയുന്ന സ്വപ്നനഗരിഎന്നും സിഗിരിയ എന്നും അറിയപ്പെടുന്ന സിംഹരാജന്റെ കൊടുകാട്ടിലെ ഒളിവിലെ കൊട്ടാരം .സുരലോകസദസ്സും അപ്സരസുകളും നർത്തകികളും ഭോഗാലസ്യ -പ്രിയരും നിറഞ്ഞ നിറക്കൂട്ടുകളുടെ ലോകം ! വർണ്ണനാതീതലോകം. ഭാവനയുടെ ഉത്തുംഗങ്ങളിൽ ഏതേതു കാലഘട്ടങ്ങളിലേക്കാണു നോവലിസ്റ്റ് നമ്മെ കൂട്ടിക്കൊണ്ടു പോകുന്നത്. ആർഭാടങ്ങളുടെയും കൊഴുപ്പിന്റെയും കൂത്തരങ്ങുകളിൽ പുതുകാലത്തിലും നിറംകെട്ടുപോകുന്നത് സ്ത്രീ തന്നെ !
കാലചക്രം എത്ര തിരിഞ്ഞാലും അവൾ എത്ര പ്രഗത്ഭയായാലും ,അവൾ വെറും പീറത്തുണ്ട്... എന്നാൽ കത്തിയെരിയുന്ന പ്രതികാരജ്വാലയായ് അവൾ ഉരുകി ആത്മീയതേജസ്സായി സർവ്വം നാശത്തിനും കാരണമാകുന്നു.
ദേവനായകിൻ കഥ പൂർണ്ണമാവുമ്പോൾ നോവലിസ്റ്റ് സുഗന്ധി എന്ന കഥാപാത്രത്തെ ആണ്ടാൾ സങ്കല്പത്തിലേക്ക് ഉയർത്തുന്ന എഴുത്തിലെ ചാതുര്യം വ്യക്തമാക്കുന്നു..
ഹിംസക്കെതിരെ എതിരിടുന്ന സമാധാനത്തിന്റെ സന്ദേശമാണു രജനി .എന്നാൽ മറ്റൊരുവിധത്തിൽ പെണ്ണിന്റെ ഉടലോ മനസ്സോ വേദനിക്കുന്നിടത്ത് കണ്ണകിയായും ആണ്ടാൾ ആയും പ്രതികാരജ്വാലയുമായ് സ്ത്രീ അവൾ! ആഞ്ഞടിക്കുന്നു . ചിലപ്പതികാരത്തിലെ കണ്ണകിയെപ്പോൽ, പെണ്ണിന്റെ കണ്ണുനീർ വീഴുന്നിടത്ത് ഓടിയെത്തുന്നവൾ ! ആണ്ടാൾ
ആധുനിക ഘട്ടത്തിൽ യുദ്ധാനന്തര ലങ്കയിൽ സേവ് ശ്രീലങ്ക ഫ്രം ഫാസിസം (SSF ) എന്ന സ്ത്രീ സംഘടന ശക്തിപ്രാപിക്കുന്നു. അതിലെ ഒരംഗമായി സുഗന്ധി വിദേശത്തെങ്ങോയിരുന്ന് മീനാക്ഷി രാജരത്തിനം എന്ന പേരിൽ പെണ്ണിന്റെ കണ്ണീരിനു , കഥകളും കവിതകളും ആൽബം സോങ്ങുകളും എഴുതി പൊരുതുകയാണ് ! ആ എഴുത്തിലൂടെ പീറ്റർ തന്റെ സുഗന്ധിയിലേക്ക് എത്തുകയാണു.
കൊളൊമ്പോവിൽ വച്ച് അന്താരാഷ്റ്റ്ര ഉച്ചകോടി നടത്താൻ പ്രസിഡന്റ് പദ്ധതിയിടുമ്പോൾ അതിനെ തകർക്കാൻ സേവ് പ്രവർത്തകർ പ്രതിഷേധാഗ്നി ആളിക്കത്തിക്കുന്നു! യുദ്ധകാലത്ത് പട്ടാളത്തിലെയും ഈയക്കത്തിലെയും സേനകൾ, സ്ത്രീകളോട് ചെയ്ത അതിക്രൂരതകൾ ലോകരാജ്യങ്ങളിൽ നിന്നും മറച്ചുവയ്ക്കാൻ പ്രസിഡന്റ് ചെയ്യുന്ന തന്ത്രം ആണിതെന്ന് പൊളിച്ചെഴുതാൻ അവർ തയ്യാറാവുന്നു.
തുടർന്ന് ആവേശോജ്വലമായ കഥയാണു നോവലിസ്റ്റ് ഒരുക്കിയിട്ടുള്ളത്. വായനാദ്യഘട്ടം മുതൽ ആകാംക്ഷയോടെ സുഗന്ധിയെ തിരക്കുന്ന നാം അവളെ നേരിട്ട് കാണുകയാണ് . സ്കൈപ്പിലൂടെ സേവ് പ്രവർത്തകർക്കു മുന്നിൽ പ്രത്യക്ഷപ്പെടുന്ന മുഖംമൂടിയണിഞ്ഞ മീനാക്ഷിരാജരത്തിനം അവർ തന്റെ കരൾപിളർക്കുന്ന കഥ തുറന്നുപറഞ്ഞ് പർദ്ദ വലിച്ചൂരി നമ്മെ ഞെട്ടിക്കുന്നു ! ഒരേസമയം ഈയക്കത്തിന്റെയും പട്ടാളത്തിന്റെയും ശിക്ഷാവിധികളായി കൊടുംക്രൂരതകൾ ഏറ്റുവാങ്ങിയ സുഗന്ധി . മുഖം ആസിഡ് പുരട്ടിപൊള്ളിച്ച് ഇരുകൈകളും കൈമുട്ടുകൾക്ക് മുകളിൽ വെട്ടിക്കളഞ്ഞ് വേദനിപ്പിക്കുന്ന രൂപം. തന്നെ ശുശ്രൂഷിച്ചും സംരക്ഷിച്ചുപോന്ന വൃദ്ധയായ നെഴ്സ് മീനാക്ഷിരാജരത്തിനത്തിന്റെ പേർ മൂടുപടമായി എടുത്തണിഞ്ഞതാണു.
സുഗന്ധിയെ പോലെ പ്രതികാരജ്വാല ഒളിപ്പിച്ചുകൊണ്ടു നടക്കുന്നവർ ആണു പൂമണിയും ,ആർക്കിയോളജിസ്റ്റും, ഗായത്രിയും . അഭിപ്രായസ്വാതന്ത്ര്യത്തിനും പൗരാവകാശ സ്വാതന്ത്ര്യത്തിനും ആവിഷ്ക്കാരസ്വാതന്ത്ര്യത്തിനുംവേണ്ടി ലങ്കയിലെ സേവ് പ്രവർത്തകർ ഗവണ്മെന്റിനെതിരെ പടയൊരുക്കുന്നു .
S S F പ്രവർത്തകരിൽ ഒരു വിഭാഗം പ്രസിഡന്റിനെ വധിക്കുക എന്ന ആശയം പങ്കുവയ്ക്കുമ്പോൾ യഥാർത്ഥ മീനാക്ഷിരാജരത്തിനം എന്ന മുതിർന്ന വിഭാഗം വിരുദ്ധശക്തികളുടെ പാതപിന്തുടരുന്നത് ശരിയല്ല എന്ന പ്രസക്തമായ അഭിപ്രായം വയ്ക്കുന്നു.
എന്നാൽ ഒരുഘട്ടത്തിൽ അരുൾമൊഴി , യമുനാ , എന്നിവരുടെ ഹിംസാത്മകമായ ആശയ ങ്ങളോട് യോജിക്കാൻ സുഗന്ധി,ജൂലിയ,ഗായത്രി എന്ന യുവസംഘം തയ്യാറാവുന്നു . വരും തലമുറക്കും SSF പ്രവർത്തകർക്കും ആവേശം നൽകാനും' ജീവത്യാഗം ' തന്നെ വേണമെന്ന് സുഗന്ധി തീരുമാനിക്കുന്നു.
അരുൾമൊഴി ,യമുന എന്നീ പെൺകുട്ടികളെ പിടികൂടുന്ന മിലിട്ടറി സംഘം ക്രൂരമായി ബലാത്സംഗവും പീഡനം ഏല്പിക്കുന്നതും എത്രയോ ഭീകരം! എവിടുന്നാണ് !! എങ്ങനെയാണ് ? നോവലിസ്റ്റ് ഇത്രയും ഭീതിദമായ രംഗങ്ങൾ ഒരുക്കൂട്ടുന്നത് എന്ന് അതിശയിക്കാം! ഇല്ലാ അത്രയ്ക്കും തന്മയത്വം !!
സഹസ്രാബ്ദങ്ങൾക്ക് മുൻപ് രണ്ടുമുലകൾ ആണു ഛേദിക്കപ്പെട്ടത് എങ്കിൽ ഇന്ന് രണ്ടുകൈകളാണു ഛേദിക്കപ്പെട്ടിരിക്കുന്നത് ! തന്റ്റേത് ആണ്ടാളിന്റെ പുനർജന്മം ആണെന്ന ഉറച്ച ധാരണയോടെ ,കാലാകാലങ്ങളിലായി പെണ്ണിന്റെ കണ്ണുനീർ വീഴുന്നിടത്ത് ഇനിയും ദേവനായകിമാർ ജന്മമെടുക്കും എന്നാണു സുഗന്ധി ഓർമ്മപ്പെടുത്തുന്നത്. അങ്ങനെ കൊളൊമ്പോഭൂവിനെ എരിയിച്ചു കൊണ്ട് , കണ്ണകിയായി അവൾ സുഗന്ധി ! പുതുകാലത്തിന്റ്റെ ആണ്ടാൾ ദേവനായകി ആവുന്നു..
ശ്മശാനങ്ങളുടെ ഭൂമി എന്ന' സുസാന സുപിന' ലങ്കൻ ചരിത്രകഥയെ ആസ്പദമാക്കി പെൺപോരാട്ടങ്ങളുടെ ശക്തമായ അവതരണം കൂടിയാണിത്. ബൃഹത്തായ വീക്ഷണവും നിരീക്ഷണപാടവും നോവലിനെ ചരിത്രത്തിൽ അടയാളപ്പെടുത്തുന്ന ഒന്നാക്കി മാറ്റുന്നുണ്ട് .
"' കനവ് തുലൈന്തവൾ നാൻ
കവിതൈ മറന്തവൾ നാൻ
കാതൽ കരിന്തവൾ നാൻ
കർപ്പ് മുറിന്തവൾ നാൻ "
നോവൽ വായിച്ചിറങ്ങിയാലും ഹൃദയം നുറുങ്ങുന്ന വേദനയും നൊമ്പരവും ഉളവാക്കുന്ന ആ ആൽബം ഈരടി നെഞ്ചിൽ കനം വച്ച് നിൽക്കും !
അഭിനന്ദനങ്ങൾ ! ആശംസകൾ ,
പ്രിയ നോവലിസ്റ്റ് ശ്രീ T D രാമകൃഷ്ണൻ ,
സ്നേഹപൂർവം ,മായ ബാലകൃഷ്ണൻ
******** ***************************
എന്റെ വായനകൊണ്ട് ഇത് പൂർണ്ണമാവില്ല.വായിക്കണം !ഓരോരുത്തരും . ആഭ്യന്തരമായാലും , യുദ്ധവും പോരാട്ടങ്ങളും സമ്മാനിക്കുന്ന ഹൃദയംനുറുങ്ങുന്ന വേദനകൾ !എവിടെയുണ്ടോ ഹിംസയും കലാപവും ഇനിയൊന്ന് ആവർത്തി - ക്കാതിരിക്കാൻ ഏതു ഹൃദയവും നിർമ്മലീകരിക്കാൻ ഈ നോവലിനു കഴിയട്ടെ !
"' കനവ് തുലൈന്തവൾ നാൻ
കവിതൈ മറന്തവൾ നാൻ
കാതൽ കരിന്തവൾ നാൻ
കർപ്പ് മുറിന്തവൾ നാൻ
I am sad sad sad
I am mad mad mad "
നോവലിസ്റ്റ് :- T D രാമകൃഷ്ണൻ
പ്രസാധകർ ഡി സി ബുക്സ്
വായന ,ആസ്വാദനം :- മായ ബാലകൃഷ്ണൻ
******************************
തമിഴ് സിംഹള വംശീയപോരാട്ടത്തിന്റെ പശ്ചാത്തലത്തിൽ അതിന്റെ ചരിത്ര -വേരുകളിലേക്ക് ആഴ്ന്നിറങ്ങി യാഥാർത്ഥ്യമോ മിഥ്യയോ എന്ന് സംശയിക്കുന്ന വിധത്തിൽ എഴുത്തിന്റെ മഹാപ്രപഞ്ചം സൃഷ്ടിച്ചിരിക്കുകയാണ് നോവലിസ്റ്റ് . ഭാവനാവിലാസപൂർണ്ണം എന്നും പറയാം ! അതുപോലെ വായനാവസാനം വരെയും ഏതൊരു വായനക്കാരനിലും ഇരച്ചു കയറുന്ന രോഷവുംപകയും കണ്ണീരിൽ ഉറഞ്ഞ് സ്വയം ഉരുകിത്തീരുന്ന അവസ്ഥ .
ഒരേസമയം സ്ത്രീപക്ഷവും എന്നാൽ സ്ത്രീവിരുദ്ധവുമായി തോന്നാം ! യുദ്ധവും വംശീയപോരാട്ടങ്ങളുമൊക്കെ ഒളി അമ്പെയ്യുന്നത് സ്ത്രീകൾക്കു നേരെയാണ് , അല്ലെങ്കിൽ എല്ലാ വേദനകളും ഏറ്റുവാങ്ങേണ്ടത് സ്ത്രീകൾ ആണെന്ന് അടിവരയിടുന്നു നോവൽ . ഇതിൽ പെണ്ണിന്റെ കണ്ണീരുണ്ട് , ചാരുതയും വശ്യതയും ഉണ്ട് . ആളുന്ന പ്രതികാരാഗ്നിയുണ്ട്..
രണ്ടു കാലഘട്ടങ്ങളുടെ കഥയിൽ ,തമിഴ് ചേരചോള പാണ്ഡ്യരാജവംശം അടങ്ങുന്ന ഭൂമിശാസ്ത്രവും ആണ്ടാൾ സങ്കല്പവും ഇഴചേർത്ത് സൃഷ്ടിച്ചിരിക്കുന്ന കഥ നമ്മെ വിസ്മയിപ്പിച്ചുകളയും .
രണ്ടാം ഘട്ടത്തിൽ ,ഒരുകാലം നമ്മൾ ഏറെ ശ്രദ്ധയോടെ വാർത്തകളിൽ തിരഞ്ഞിരുന്ന തമിഴ്പുലികളും (എൽ ടി ടി) ശ്രീലങ്കൻ വംശീയപ്പോരാട്ടവും നോവലിനു പശ്ചാത്തലം ആവുമ്പോൾ വായനക്ക് ആകാംക്ഷ കൂടും.
തമിഴ് വിമോചനപ്പോരാട്ട വിപ്ലവപ്രസ്ഥാനങ്ങളായാലും സിംഹളപട്ടാള ഭരണ കൂടമായാലും അതിനുള്ളിലെ വിധ്വംസകപ്രവർത്തനങ്ങളും ഫാസിസ്റ്റ് അക്രമണങ്ങളും സ്ത്രീകൾക്കെതിരെ നടത്തുന്ന കൊടുംക്രൂരതകളുമൊക്കെ നോവൽ സസൂക്ഷ്മം പ്രതിപാദിക്കുന്നു .കണ്ണുകൾ ഈറനണിയാതെ ഇത് വായിച്ചു തീർക്കാനാവില്ല .
ശ്രീലങ്കൻ സിംഹളപട്ടാളഭരണകൂടവും ,വി പി എന്ന ഈയക്കത്തിന്റെ നേതാവ് പുലിപ്രഭാകരനും തങ്ങളുടെ പ്രവർത്തനങ്ങളെ കറകളഞ്ഞതെന്ന് വരുത്താനായി ഡോക്ടർ രജനി തിരണഗാമ എന്ന മനുഷ്യാവകാശ പ്രവർത്തകയുടെ ജീവിതം സിനിമയാക്കുകയാണു .
നേരത്തെ , ഈഴം പ്രവർത്തകയായിരുന്ന അവർ ഈയക്കത്തിലെ പ്രവർത്തങ്ങൾക്ക് ഫാസിസ്റ്റ് സ്വഭാവം ആണെന്നു മനസ്സിലാക്കുന്നതോടെയാണു മനുഷ്യാവകാശ പ്രവർത്തകയായി മാറിയത്. പിന്നീട് അവർ കൊലചെയ്യപ്പെടുകയായിരുന്നു .
ഭരണകൂടം ഹോളിവുഡ് ന്റെ സഹായത്തോടെ നിർമ്മിക്കുന്ന സിനിമയുടെ തിരക്കഥകൃത്താവായ പീറ്റർ ജീവാനന്ദം എന്ന മലയാളി വേരുകളുള്ള ചെറുപ്പക്കാരനിലൂടെയാണു നോവൽ ചുരുളഴിക്കുന്നത് .
പീറ്ററിന്റെ പ്രിയപ്പെട്ടവളായ സുഗന്ധി തമിഴ് വേരുകളുള്ള വിദേശത്തു പഠിച്ചു വളർന്നവളാണു . ഇവർ ഈയക്കത്തിന്റെ പ്രവർത്തകയും എഴുത്തുകാരിയുമാണ് . അവളുടെ കുടുംബം പട്ടാള അക്രമണത്തിൽ കൊല്ലപ്പെട്ടതാണ്. ആ ദുരന്തം കനലായി കൊണ്ടുനടക്കുന്നവളാണു സുഗന്ധി. നോവൽ തുടങ്ങുമ്പോൾ പീറ്റർ സുഗന്ധിയെ തേടി നടക്കുകയാണു.അവൾ ജീവനോടെ ഉണ്ടോ ഇല്ലയോ എന്നുപോലും അവനറിയില്ല.
അതിനും ഒരുവർഷം മുൻപ് ഈയക്കം രജനിയുടെ ജീവിതം സിനിമയാക്കാൻ വന്ന സംഘത്തിലെ അംഗങ്ങളായിരുന്നു പീറ്ററും സുഗന്ധിയും. അവരുടെ അന്വേഷണങ്ങളിൽ രജനി തിരണഗാമയെ പ്രഭാകരനും സംഘവും കൊലപ്പെടുത്തുകയായിരുന്നു എന്നു തെളിവുകൾ കണ്ടെത്താൻ കഴിഞ്ഞിരുന്നു.. അത് ഈയക്കത്തിന്റെ ശത്രുതക്ക് കാരണമായി .അങ്ങനെ ശിക്ഷാവിധികൾ ഭയന്ന് ഓടിരക്ഷപ്പെട്ട പീറ്ററും സുഗന്ധിയും തമ്മിൽ കാണാതെ വേറിട്ടതാണു . ആ സുഗന്ധിയെ ആണു വീണ്ടും ഹോളിവുഡ് സിനിമാ നിർമ്മാണ പ്രവർത്തനവുമായി ലങ്കയിൽ തിരിച്ചെത്തുമ്പോൾ പീറ്റർ തിരക്കുന്നത്.
ആ അന്വേഷണത്തിൽ കാനഡയിൽ നിന്നും പ്രസിദ്ധീകരിക്കുന്ന കറുപ്പ് മാസികയിൽ ഈഴത്തച്ചി എന്ന പേരിൽ എഴുതുന്നത് സുഗന്ധിയാണെന്നും സുഗന്ധി ജീവനോടെ ഉണ്ട് എന്നും പീറ്റർ മനസ്സിലാക്കുന്നു .
സുഗന്ധിയാണു പിന്നീട് നോവലിൽ ആണ്ടാൾ പദവിയിൽ എത്തുന്ന പുതുകാലത്തിന്റെ ദേവനായകി ആവുന്നത് !
അതിനിടെ വെബ് മാസികയിൽ രാജരത്തിനം എന്നൊരു എഴുത്തുകാരിയുടെ "ആണ്ടാൾ ദേവനായകിൻ കതൈ " പീറ്റർ വായിക്കുന്നു . ദേവനായകി എന്നത് സുഗന്ധിയുടെ വീട്ടിലെ വിളിപ്പേരായിരുന്നതുകൊണ്ട് രാജരാജ രത്തിനം എന്നത് സുഗന്ധി തന്നെയല്ലേ എന്ന് പീറ്ററിനു സംശയമാകുന്നു .
ഇതേസമയം ആഭ്യന്തരയുദ്ധാനന്തരം നാട്ടിൽ സ്ത്രീ സംഘടനകൾ സംഘംചേരുകയും ഗവണ്മെന്റും ഈയക്കവും സ്ത്രീകൾക്കെതിരെ നടത്തുന്ന ക്രൂരതകളും മനുഷ്യത്വ വിരുദ്ധപ്രവർത്തനങ്ങളും ചർച്ച ചെയ്യുന്നു . സ്ത്രീപോരാട്ടങ്ങൾ തങ്ങൾക്ക് പ്രതികൂലമായി ബാധിക്കുമെന്ന് മനസ്സിലാക്കുന്ന ഗവണ്മെന്റ് പ്രതിനിധികൾ സംഘടനയിലെ പൂമണി എന്ന പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി നിയമമില്ലാ വഴികളിലൂടെ മാനസികായും തളർത്തുന്ന റേപ്പും മറ്റു ശിക്ഷാരീതികൾക്കും വിധേയമാക്കപ്പെടുകയാണ് ... പ്രതികാരദാഹിയായ അവൾ,പട്ടാളഓഫീസറെ കൗശലം പ്രയോഗിച്ച് കൊലചെയ്യുന്നുണ്ട്.എന്നാൽ അവളുടെ ശരീരം പിന്നീട് കടപ്പുറത്ത് പൊങ്ങുന്നതാണു കാണുന്നത്.
ക്രൂരമായ സ്ത്രീപീഡനവും മറ്റും ഈ ഭാഗങ്ങളിൽ വായിക്കാം!
സ്ത്രീകൾ വെറും പിണമോ....? എന്തു പുലയാട്ടും കേൾക്കാനും ഏൽക്കാനും വിധിക്കപ്പെട്ടവളോ...?. ആളിക്കത്തുന്ന രോഷംപോലും മരണഭയത്തിനു മുന്നിൽ പത്തിമടക്കി പോവുന്നു . പലപ്പോഴും പെണ്ണിന്റെ നിസ്സഹായവസ്ഥ , അവളെ റേപ്പ് ചെയ്ത് ഗർഭിണിയാക്കുകയാണു എന്ന കുടിലതന്ത്രം പ്രയോഗിക്കുന്ന പട്ടാളമേധാവികൾ ! അതെ,വായനക്കാരനും നിസ്സഹായനാവുന്നു..
വെബ് മാസികയിലെ ,ആവേശഭരിതമായ ആണ്ടാൾ ദേവനായകിൻ കഥ വരുന്നതോടെ നോവലിനു ഒരു വഴിത്തിരിവ് ഉണ്ടാവുന്നു . മാന്ത്രികകഥയിലെ അത്ഭുതകൊട്ടാരത്തിൽ എത്തപ്പെട്ടതുപോലെ 2 സഹസ്രാബ്ദ- ങ്ങൾക്ക് അപ്പുറത്ത് തമിഴ് സിംഹള ചരിത്രത്തിന്റെ ആഴങ്ങളിൽ ,ചേരചോള പാണ്ഡ്യ കുലശേഖര രാജവംശത്തിന്റെ തെരുവുകളിലും അന്തഃപുരങ്ങളിലും മായികകാഴ്ച്ചകൾ കണ്ടു അലയുന്ന മനുഷ്യരായിത്തീരും നമ്മൾ. അവിടെ സാക്ഷാൽ ആണ്ടാൾ ദേവനായകിൻകതൈ തുടങ്ങുകയാണ് !
ചേരരാജാക്കന്മാരുടെ കാന്തള്ളൂർ ശാല എന്ന സൈനികകേന്ദ്രവും , കളരിയും , തുറമുഖനഗരവും വിദേശവ്യാപാര വിപണനകേന്ദ്രങ്ങളും ചരിത്രാഖ്യായികകളിലൂടെ ഒരു ദേശത്തെ ,രാജ്യത്തെ പുനഃസൃഷ്ടിച്ച്,കാണിക്കുമ്പോൾ ഇത് സത്യമോ മിഥ്യയോ എന്ന് ചിന്തിച്ചുപോവും . വിഴിഞ്ഞവും പദ്മനാഭക്ഷേത്രവും എല്ലാം ഇവിടെ രാജ്യാതിർത്തികൾ ആണ് . ചരിത്രഭൂമികാസൃഷ്ടിയിൽ അത്രമേൽ നോവലിസ്റ്റ് മേൽ്ക്കോയ്മ നേടിയിരിക്കുന്നു .
ചേരസാമ്രാജ്യത്തിന്റെ സൈനികതലവനായ പെരിയനായ്ക്കന്റെ മകൾ ദേവനായകി , സാക്ഷാൽ ദേവനായകീ സങ്കല്പത്തിലെ ആണ്ടാൾ ദേവനായകി ആവുന്നോൾ !! അവൾ സംഗീതത്തിലും നൃത്തത്തിലും അർത്ഥശാസ്ത്രത്തിലും രാജതന്ത്രത്തിലും ആയോധനമുറകളിലും വരെ പ്രാവീണ്യം നേടിയ അപ്സരസുന്ദരിയാണ് . ബുദ്ധിശക്തിയും ആകാരവശ്യതയും സമാസമം ചേർന്ന സാധാരണക്കാരിയല്ലാത്ത പെൺകുട്ടി.
ആ ഒരു കാലഘട്ടത്തിൽ നമുക്ക് ചിന്തിക്കാവുന്നതിനുമപ്പുറം ആർജ്ജവവും പ്രതിഭയും ഉള്ളവൾ .പക്ഷെ അവളുടെ ഇഷ്ടം പോലും ചോദിച്ച് അറിയാതെയാണു മഹേന്ദ്രരാജാവ് അവളെ പട്ടമഹിഷീയാക്കുന്നത്. തലകുമ്പിട്ട് ഒരെതിർപ്പും പ്രകടിപ്പിക്കാതെ ആ സ്ഥാനത്തേക്ക് കടന്നുചെല്ലുന്നത് കാണുമ്പോൾ നമ്മളും ഒന്ന് ചിന്താവിഷ്ടയാവും!
" മന്നനാണു മണ്ണിന്റെ ദേവൻ .എപ്പൊ ഏതു നിലം ഉഴുകണമെന്നും വിത്തിറക്കണമെന്നും തീരുമാനിക്കനുള്ള അവകാശവും അധികാരവും അദ്ദേഹത്തിനാണു ." സ്ത്രീ അടിമയെന്ന് സ്വയം കരുതുന്ന ഒരു സമൂഹത്തിൽ നിന്നും കൂടുതലൊന്നും പ്രതീക്ഷിക്കാനും വയ്യല്ലോ !
രണ്ടാം അദ്ധ്യായത്തിൽ , അതായത് മഹേന്ദ്രവർമ്മൻ രാജാവിന്റെ അന്തഃപ്പുര റാണിയായ് അണിയിച്ചൊരുക്കുന്ന ,അല്ലെങ്കിൽ സ്വർലോകസുന്ദരിയാക്കി ലാസ്യവതിയാക്കി ഒരുക്കിക്കെട്ടുന്ന സാമാന്യം ദീർഘമായ വിശകലനങ്ങൾ !! ഹോ....! നോവലിസ്റ്റ് ഏത് അന്തപ്പുരമാളികയിൽ നിന്നുമാണോ ഇത്രയേറെ കോസ്റ്റ്യൂം ,ഡ്രെസ്സ് മെറ്റീരിയൽസ് രംഗവിതാനങ്ങളൊക്കെ പഠിച്ചെടുത്തത്.....!! .???അന്തം വിട്ടുപോവും നമ്മൾ...
സാമാന്യം ദീർഘമേറിയ അദ്ധ്യായം തുടർന്ന് ലയലാസ്യകേളികളും ഭോഗാലസ്യസുഷുപ്തികളും നിറഞ്ഞു് , സ്വല്പം വിരസമായ് തോന്നാം.ആടയാഭരണങ്ങളുടെ കൂട്ടത്തിലെ വളരെ വിചിത്രമായ 'അരത്താലി'യും മറ്റും വായിച്ച് അത്ഭുതംകൊള്ളും.ഈ കാലഘട്ടത്തിൽ സ്ത്രീക്ക് അവളുടെ മാനം രക്ഷിക്കാൻ ഇങ്ങനെ വല്ലതും വേണ്ടിവരുമെന്ന് ഒരു നിമിഷം ചിന്തിച്ച് പോവും !പൂട്ടും താക്കോലുമിട്ട് മാനം രക്ഷിക്കുക...ഹ..ഹാ...വളരെ രസകരമായിരിക്കുന്നു നോവലിസ്റ്റിന്റെ ഭാവനാലോകം !
സ്ത്രീ പുരുഷനു ഉപഭോഗവസ്തു ആവുന്നപോലെ അവളും പുരുഷനെ മാറിമാറി ഉപഭോഗവസ്തുവാക്കുന്ന കാഴ്ച്ചയും കാണാം ! ചേരരാജാവിന്റെ പതനശേഷം യാതൊരു കൂസലില്ലാതെയാണു ദേവനായകി രാജ്യം കീഴ്പ്പെടുത്തിയ ചോളരാജാവിന്റെ പട്ടമഹിഷിയാകുന്നത്.പിന്നീട് ചോളരാജ മന്നന്റെ മകനു പ്രിയപ്പെട്ടവളായും പിന്നീട് പ്രതികാരവാഞ്ചയോടെ കൗശലങ്ങളും സൂത്രങ്ങളുമായി സിംഹള മന്നന്റെ പട്ടമഹിഷി വരെയാകുന്നുണ്ട് അവള്‍.
മീനാക്ഷിരാജരത്തിനം പറയുന്ന ആണ്ടാൾകഥയുടെ രണ്ടാം ഭാഗം വരുമ്പോൾ സ്വന്തം മാതൃത്വം ഊതിക്കാച്ചിയ പ്രതികാരജ്വാലയിൽ ദേവനായകി പുതിയ ചുവടുവയ്പുകളിലേക്ക് നീങ്ങുന്നു . മൂന്നു വയസ്സുകാരിയായ മകളെ സിംഹളരാജൻ മഹീന്ദൻ തട്ടിക്കൊണ്ടുപോയി ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലചെയ്തിന്റെ പ്രതികാരം തീർക്കാൻ അവൾ സിംഹളനഗരമായ സ്വപ്നനഗരിയിൽ എത്തുകയാണു.! അങ്ങനെ ചോളരാജമന്നന്റെ മകനുമായും ഒത്തുചേർന്ന് ചാരപ്പണിയിലൂടെ സിംഹരാജനെ കീഴ്പ്പെടുത്തി തുറുങ്കിലടയ്ക്കാനും പദ്ധതിയിടുന്നു. അല്ലെങ്കിൽ തരംകിട്ടുമ്പോൾ വധിക്കുക എന്ന ലക്ഷ്യവും ഉള്ളിലൊതുക്കി രാജവെമ്പാലയുടെ വിഷം നവരത്ന ബുദ്ധപ്രതിമയിൽ ഒളിപ്പിച്ചും കൊണ്ടുവന്നിട്ടുണ്ട് അവൾ .
നോവൽ അതിന്റെ വിശാലയിടങ്ങൾ കണ്ടെത്തുമ്പോൾ നമ്മൾ ഒന്ന് തപ്പിപിടയും. ഇരുകാലഘട്ടങ്ങളേയും ചേർത്ത് വയ്ക്കുന്ന മിത്തിന്റെ പിൻബലം , പിന്നാമ്പുറം തേടി നമ്മളും ഒന്ന് അലയും .
ഒരു രാജഭരണകാലത്തെ എഴുത്തിൽ പുനഃസൃഷ്ടിക്കുന്ന കഠിനമായ ജോലി എത്രയും വിജയകരമാക്കിക്കൊണ്ടാണു നോവലിസ്റ്റ് ആ അദ്ധ്യായങ്ങൾ പൂർത്തീകരിച്ചിരിക്കുന്നത്. യുദ്ധശാസ്ത്രങ്ങളെ ദേവനായകിയിലൂടെ നിരത്തി -വയ്ക്കുമ്പോൾ ,കാമശാസ്ത്രത്തിൽ മാത്രമല്ല , സ്ത്രീയുടെ അപൂർവ്വബുദ്ധിചാതുരിയും നിപുണതയും, ആർജ്ജവവും അതിന്റെ പരമകാഷ്ഠയിൽ എത്തിക്കുന്നുണ്ട് നോവലിസ്റ്റ് .
പേരിലെ സിംഹം പോലെ , സിംഹളരാജവംശത്തിന്റെ കഥയും ലങ്കൻ ചരിത്രവുമൊക്കെ വളരെ രസകരമായി വായിക്കാം ! അതിനിടയിലും കൊല്ലും കൊലയും സുഖലോലുപതയിൽ ഉന്മത്തരായി സ്ത്രീകളെ ചൂഷണം ചെയ്യുന്നതും സിംഹന്മാർക്ക് ചോരയിലേ വാർന്ന് കിട്ടിയതാവാം എന്നും പറഞ്ഞുവയ്ക്കുന്നു . "ശത്രുവിനെ മനുഷ്യനായി കാണരുത് .ശത്രുവിനോട് ക്രൂരത മാത്രേ പാടുള്ളൂ " എന്നാണു സിംഹമന്നന്റെ പ്രസ്താവന .
അപ്പൊഴും എങ്ങനെയാണു എവിടെയാണു? ദേവനായകി ' ആണ്ടാൾ പദവിക്കർഹയാകുന്നതെന്ന് വായനയിലുടനീളം നമ്മെ ചിന്തിപ്പിച്ചേക്കാം! അത് നോവലിസ്റ്റ് എഴുത്തിൽ കാത്തുവച്ച സൂത്രവിദ്യ ആയിരിക്കാം!
മറുഭാഗത്ത് സിംഹരാജന്റെ സ്നേഹവും വിശ്വാസവും നേടിയെടുക്കാൻ അവൾ മറയാക്കുന്നത് ബുദ്ധവിശ്വാസത്തെയാണു. .എന്നാൽ ആനന്ദമാർഗംതേടി ബുദ്ധസന്ന്യാസിയായ വജ്രാംഗന്റെ ശിഷ്യണത്തിൽ എത്തുന്നതോടെ കഥക്ക് വലിയൊരു വെട്ടിത്തിരിച്ചിൽ സംഭവിക്കുന്നു . ബുദ്ധമതാനുസാരികയിൽ പറയും പോലുള്ള വ്രജയാനം എന്ന സാധനാക്രമത്തിനു വിധേയയാകുകയാണവൾ. അവിടെ അത്രയും കാലം ശ്രീ പദ്മനാഭനെ നെഞ്ചേറ്റിയവൾ പദ്മസംഭവനിലൂടെ ശരീരത്തിന്റെയും ആത്മാവിന്റെയും ആനന്ദമാർഗത്തിലൂടെ നിർവൃതിയിൽ എത്തിച്ചേരുന്ന കർമ്മമുദ്ര എന്ന താന്ത്രികവിധിപ്രകാരമുള്ള സംയോഗത്തിലൂടെ ജ്ഞാനത്തിന്റെ പുതിയതലത്തിൽ പ്രവേശിക്കുന്നു.. ശുദ്ധിയും ആത്മീയ തേജസ്സുംനിറഞ്ഞ് അവളെ ദിവ്യമായ ഒരുപ്രകാശം വലയംചെയ്യുന്നു!
ദേവനായകി പുതിയൊരു ദേവനായകിയാവുന്നു. പകയും പ്രതികാരവും ഒടുങ്ങി സ്നേഹത്തിന്റെയും അഹിംസയുടെയും ഭാഷ സംസാരിക്കുന്നവൾ ആവുന്നു ! അങ്ങനെ ആത്മീയതേജസ്സിലേക്കുയർന്ന ദേവനായകി മഹീന്ദരാജനോട് ഹിംസയുടെ മാർഗം ഉപേക്ഷിപ്പാൻ പറയുന്നു . എന്നാൽ സ്വപ്നനഗരിയിലെ കൊട്ടാരവാസികൾ അവളെ അവിശ്വസിക്കുന്നു.
ദേവനായകിയേയും ചാരനെയും പിടിക്കപ്പെടുന്ന നിമിഷത്തിൽ ക്രുദ്ധനായ സിംഹരാജൻ അവളുടെ മുലകൾ അറുത്തു വീഴ്ത്തുന്നു . അറുത്തിട്ട മുലകൾ പ്രകാശിതമായി രണ്ടു നക്ഷത്രമായ് ആകാശത്ത് പ്രത്യക്ഷപ്പെട്ട്, ദേവനായകിക്ക് ചുറ്റിനും ഒരു പ്രഭാവലയം രൂപംകൊള്ളുന്നു. അവൾ ആകാശത്തോളം വലുതായി ലങ്കയ്ക്കു മുകളിലൂടെ ഒരു കാൽ ശ്രീപാദമലയിലും ഒരുകാൽ സിഗിരിയയിലുമായി നടന്നു നീങ്ങുന്ന കാഴ്ച്ച ! അത്ഭുതപരതന്ത്രരാവുന്ന ജനങ്ങൾക്ക് മുകളിലൂടെ ദേവനായകി ആണ്ടാൾ ദേവനായകിയായി പ്രതിഷ്ഠിക്കപ്പെടുന്ന ഒരു മാന്ത്രികകഥയിലെ നായികയാവുന്നു നമുക്ക് മുന്നിൽ.
ആത്മീയതയും ,കാമശാസ്ത്രവും പുനരുജ്ജീവിപ്പിക്കുന്ന, പുനർലയിപ്പിക്കുന്നൊരു കഥാഖ്യാനം .എഴുത്തിലെ ഉജ്ജ്വലമുഹൂർത്തങ്ങൾ മനസ്സിലെ കയറ്റിറക്കങ്ങളുടെ പടികൾ ഏതും കടന്ന് വായനക്കാരനെ മായികലോകത്ത് എത്തിക്കുന്നു !
ലങ്കൻ ചരിത്രരേഖയായ സുസാനൊ സുപിനോയിൽ പറയുന്ന സ്വപ്നനഗരിഎന്നും സിഗിരിയ എന്നും അറിയപ്പെടുന്ന സിംഹരാജന്റെ കൊടുകാട്ടിലെ ഒളിവിലെ കൊട്ടാരം .സുരലോകസദസ്സും അപ്സരസുകളും നർത്തകികളും ഭോഗാലസ്യ -പ്രിയരും നിറഞ്ഞ നിറക്കൂട്ടുകളുടെ ലോകം ! വർണ്ണനാതീതലോകം. ഭാവനയുടെ ഉത്തുംഗങ്ങളിൽ ഏതേതു കാലഘട്ടങ്ങളിലേക്കാണു നോവലിസ്റ്റ് നമ്മെ കൂട്ടിക്കൊണ്ടു പോകുന്നത്. ആർഭാടങ്ങളുടെയും കൊഴുപ്പിന്റെയും കൂത്തരങ്ങുകളിൽ പുതുകാലത്തിലും നിറംകെട്ടുപോകുന്നത് സ്ത്രീ തന്നെ !
കാലചക്രം എത്ര തിരിഞ്ഞാലും അവൾ എത്ര പ്രഗത്ഭയായാലും ,അവൾ വെറും പീറത്തുണ്ട്... എന്നാൽ കത്തിയെരിയുന്ന പ്രതികാരജ്വാലയായ് അവൾ ഉരുകി ആത്മീയതേജസ്സായി സർവ്വം നാശത്തിനും കാരണമാകുന്നു.
ദേവനായകിൻ കഥ പൂർണ്ണമാവുമ്പോൾ നോവലിസ്റ്റ് സുഗന്ധി എന്ന കഥാപാത്രത്തെ ആണ്ടാൾ സങ്കല്പത്തിലേക്ക് ഉയർത്തുന്ന എഴുത്തിലെ ചാതുര്യം വ്യക്തമാക്കുന്നു..
ഹിംസക്കെതിരെ എതിരിടുന്ന സമാധാനത്തിന്റെ സന്ദേശമാണു രജനി .എന്നാൽ മറ്റൊരുവിധത്തിൽ പെണ്ണിന്റെ ഉടലോ മനസ്സോ വേദനിക്കുന്നിടത്ത് കണ്ണകിയായും ആണ്ടാൾ ആയും പ്രതികാരജ്വാലയുമായ് സ്ത്രീ അവൾ! ആഞ്ഞടിക്കുന്നു . ചിലപ്പതികാരത്തിലെ കണ്ണകിയെപ്പോൽ, പെണ്ണിന്റെ കണ്ണുനീർ വീഴുന്നിടത്ത് ഓടിയെത്തുന്നവൾ ! ആണ്ടാൾ
ആധുനിക ഘട്ടത്തിൽ യുദ്ധാനന്തര ലങ്കയിൽ സേവ് ശ്രീലങ്ക ഫ്രം ഫാസിസം (SSF ) എന്ന സ്ത്രീ സംഘടന ശക്തിപ്രാപിക്കുന്നു. അതിലെ ഒരംഗമായി സുഗന്ധി വിദേശത്തെങ്ങോയിരുന്ന് മീനാക്ഷി രാജരത്തിനം എന്ന പേരിൽ പെണ്ണിന്റെ കണ്ണീരിനു , കഥകളും കവിതകളും ആൽബം സോങ്ങുകളും എഴുതി പൊരുതുകയാണ് ! ആ എഴുത്തിലൂടെ പീറ്റർ തന്റെ സുഗന്ധിയിലേക്ക് എത്തുകയാണു.
കൊളൊമ്പോവിൽ വച്ച് അന്താരാഷ്റ്റ്ര ഉച്ചകോടി നടത്താൻ പ്രസിഡന്റ് പദ്ധതിയിടുമ്പോൾ അതിനെ തകർക്കാൻ സേവ് പ്രവർത്തകർ പ്രതിഷേധാഗ്നി ആളിക്കത്തിക്കുന്നു! യുദ്ധകാലത്ത് പട്ടാളത്തിലെയും ഈയക്കത്തിലെയും സേനകൾ, സ്ത്രീകളോട് ചെയ്ത അതിക്രൂരതകൾ ലോകരാജ്യങ്ങളിൽ നിന്നും മറച്ചുവയ്ക്കാൻ പ്രസിഡന്റ് ചെയ്യുന്ന തന്ത്രം ആണിതെന്ന് പൊളിച്ചെഴുതാൻ അവർ തയ്യാറാവുന്നു.
തുടർന്ന് ആവേശോജ്വലമായ കഥയാണു നോവലിസ്റ്റ് ഒരുക്കിയിട്ടുള്ളത്. വായനാദ്യഘട്ടം മുതൽ ആകാംക്ഷയോടെ സുഗന്ധിയെ തിരക്കുന്ന നാം അവളെ നേരിട്ട് കാണുകയാണ് . സ്കൈപ്പിലൂടെ സേവ് പ്രവർത്തകർക്കു മുന്നിൽ പ്രത്യക്ഷപ്പെടുന്ന മുഖംമൂടിയണിഞ്ഞ മീനാക്ഷിരാജരത്തിനം അവർ തന്റെ കരൾപിളർക്കുന്ന കഥ തുറന്നുപറഞ്ഞ് പർദ്ദ വലിച്ചൂരി നമ്മെ ഞെട്ടിക്കുന്നു ! ഒരേസമയം ഈയക്കത്തിന്റെയും പട്ടാളത്തിന്റെയും ശിക്ഷാവിധികളായി കൊടുംക്രൂരതകൾ ഏറ്റുവാങ്ങിയ സുഗന്ധി . മുഖം ആസിഡ് പുരട്ടിപൊള്ളിച്ച് ഇരുകൈകളും കൈമുട്ടുകൾക്ക് മുകളിൽ വെട്ടിക്കളഞ്ഞ് വേദനിപ്പിക്കുന്ന രൂപം. തന്നെ ശുശ്രൂഷിച്ചും സംരക്ഷിച്ചുപോന്ന വൃദ്ധയായ നെഴ്സ് മീനാക്ഷിരാജരത്തിനത്തിന്റെ പേർ മൂടുപടമായി എടുത്തണിഞ്ഞതാണു.
സുഗന്ധിയെ പോലെ പ്രതികാരജ്വാല ഒളിപ്പിച്ചുകൊണ്ടു നടക്കുന്നവർ ആണു പൂമണിയും ,ആർക്കിയോളജിസ്റ്റും, ഗായത്രിയും . അഭിപ്രായസ്വാതന്ത്ര്യത്തിനും പൗരാവകാശ സ്വാതന്ത്ര്യത്തിനും ആവിഷ്ക്കാരസ്വാതന്ത്ര്യത്തിനുംവേണ്ടി ലങ്കയിലെ സേവ് പ്രവർത്തകർ ഗവണ്മെന്റിനെതിരെ പടയൊരുക്കുന്നു .
S S F പ്രവർത്തകരിൽ ഒരു വിഭാഗം പ്രസിഡന്റിനെ വധിക്കുക എന്ന ആശയം പങ്കുവയ്ക്കുമ്പോൾ യഥാർത്ഥ മീനാക്ഷിരാജരത്തിനം എന്ന മുതിർന്ന വിഭാഗം വിരുദ്ധശക്തികളുടെ പാതപിന്തുടരുന്നത് ശരിയല്ല എന്ന പ്രസക്തമായ അഭിപ്രായം വയ്ക്കുന്നു.
എന്നാൽ ഒരുഘട്ടത്തിൽ അരുൾമൊഴി , യമുനാ , എന്നിവരുടെ ഹിംസാത്മകമായ ആശയ ങ്ങളോട് യോജിക്കാൻ സുഗന്ധി,ജൂലിയ,ഗായത്രി എന്ന യുവസംഘം തയ്യാറാവുന്നു . വരും തലമുറക്കും SSF പ്രവർത്തകർക്കും ആവേശം നൽകാനും' ജീവത്യാഗം ' തന്നെ വേണമെന്ന് സുഗന്ധി തീരുമാനിക്കുന്നു.
അരുൾമൊഴി ,യമുന എന്നീ പെൺകുട്ടികളെ പിടികൂടുന്ന മിലിട്ടറി സംഘം ക്രൂരമായി ബലാത്സംഗവും പീഡനം ഏല്പിക്കുന്നതും എത്രയോ ഭീകരം! എവിടുന്നാണ് !! എങ്ങനെയാണ് ? നോവലിസ്റ്റ് ഇത്രയും ഭീതിദമായ രംഗങ്ങൾ ഒരുക്കൂട്ടുന്നത് എന്ന് അതിശയിക്കാം! ഇല്ലാ അത്രയ്ക്കും തന്മയത്വം !!
സഹസ്രാബ്ദങ്ങൾക്ക് മുൻപ് രണ്ടുമുലകൾ ആണു ഛേദിക്കപ്പെട്ടത് എങ്കിൽ ഇന്ന് രണ്ടുകൈകളാണു ഛേദിക്കപ്പെട്ടിരിക്കുന്നത് ! തന്റ്റേത് ആണ്ടാളിന്റെ പുനർജന്മം ആണെന്ന ഉറച്ച ധാരണയോടെ ,കാലാകാലങ്ങളിലായി പെണ്ണിന്റെ കണ്ണുനീർ വീഴുന്നിടത്ത് ഇനിയും ദേവനായകിമാർ ജന്മമെടുക്കും എന്നാണു സുഗന്ധി ഓർമ്മപ്പെടുത്തുന്നത്. അങ്ങനെ കൊളൊമ്പോഭൂവിനെ എരിയിച്ചു കൊണ്ട് , കണ്ണകിയായി അവൾ സുഗന്ധി ! പുതുകാലത്തിന്റ്റെ ആണ്ടാൾ ദേവനായകി ആവുന്നു..
ശ്മശാനങ്ങളുടെ ഭൂമി എന്ന' സുസാന സുപിന' ലങ്കൻ ചരിത്രകഥയെ ആസ്പദമാക്കി പെൺപോരാട്ടങ്ങളുടെ ശക്തമായ അവതരണം കൂടിയാണിത്. ബൃഹത്തായ വീക്ഷണവും നിരീക്ഷണപാടവും നോവലിനെ ചരിത്രത്തിൽ അടയാളപ്പെടുത്തുന്ന ഒന്നാക്കി മാറ്റുന്നുണ്ട് .
"' കനവ് തുലൈന്തവൾ നാൻ
കവിതൈ മറന്തവൾ നാൻ
കാതൽ കരിന്തവൾ നാൻ
കർപ്പ് മുറിന്തവൾ നാൻ "
നോവൽ വായിച്ചിറങ്ങിയാലും ഹൃദയം നുറുങ്ങുന്ന വേദനയും നൊമ്പരവും ഉളവാക്കുന്ന ആ ആൽബം ഈരടി നെഞ്ചിൽ കനം വച്ച് നിൽക്കും !
അഭിനന്ദനങ്ങൾ ! ആശംസകൾ ,
പ്രിയ നോവലിസ്റ്റ് ശ്രീ T D രാമകൃഷ്ണൻ ,
സ്നേഹപൂർവം ,മായ ബാലകൃഷ്ണൻ
******** ***************************
എന്റെ വായനകൊണ്ട് ഇത് പൂർണ്ണമാവില്ല.വായിക്കണം !ഓരോരുത്തരും . ആഭ്യന്തരമായാലും , യുദ്ധവും പോരാട്ടങ്ങളും സമ്മാനിക്കുന്ന ഹൃദയംനുറുങ്ങുന്ന വേദനകൾ !എവിടെയുണ്ടോ ഹിംസയും കലാപവും ഇനിയൊന്ന് ആവർത്തി - ക്കാതിരിക്കാൻ ഏതു ഹൃദയവും നിർമ്മലീകരിക്കാൻ ഈ നോവലിനു കഴിയട്ടെ !
"' കനവ് തുലൈന്തവൾ നാൻ
കവിതൈ മറന്തവൾ നാൻ
കാതൽ കരിന്തവൾ നാൻ
കർപ്പ് മുറിന്തവൾ നാൻ
I am sad sad sad
I am mad mad mad "
Comments
Post a Comment