Posts

Showing posts from 2020

2016 ഫെബ്രുവരി

അധികം വൈകാതെ  ഫെബ്രുവരിയിൽ മലയാളത്തിന്റെ പുണ്യം സുഗതകുമാരി ടീച്ചറുമായി സംസാരിക്കാനായി . ഒരു സ്വപ്നമോ സാഫല്യമോ .....! അതറിയാൻ അച്ഛൻ  ഉണ്ടായിരുന്നെങ്കിൽ ...! അച്ഛനും ഏറെ ബഹുമാനിക്കപ്പെടുന്ന വ്യക്തിത്വമായിരുന്നു ടീച്ചറുടേത് . എന്റെ അവസ്ഥ അറിഞ്ഞ്  ടീച്ചറിലെ മാതൃഹൃദയം തേങ്ങിയതു ഞാൻ കേട്ടു . അനാഥമാക്കപ്പെടുന്ന കുഞ്ഞുങ്ങൾക്കും സ്ത്രീകൾക്കും മാനസികവിഭ്രാന്തിയിൽ അലയുന്നവർക്കും അഭയം നൽകുന്ന അമ്മ . മണ്ണിനും പെണ്ണിനും വേണ്ടി നിരന്തരം എഴുതിയും കാടുകയറിയും കാലുകൾ തേഞ്ഞൊരമ്മ ! നമ്മുടെ നാടിന്റെ ദുരവസ്ഥയോർത്തു കരഞ്ഞു ! എനിക്കിനി എത്രയുംവേഗം മടങ്ങിയാൽ മതിയെന്ന്  വിലപിച്ചു . മനസ്സ് നിറഞ്ഞ് എന്റെ എഴുത്തുകൾക്ക് ആശംസകൾ നേർന്നു ! വീണ്ടും ഒരു മഞ്ഞുരുക്കം .! ഒ എൻ വി സർ ന്റെ വിയോഗം .  ഒരേ വർഷത്തിൽ അടുത്തടുത്ത മാസത്തിൽ ജനിച്ചവർ .കേവലം അച്ഛന്റെ വിയോഗത്തിനു 3 മാസത്തിന്റെ വിടവ് ! ടി വി യിൽ സംസ്ക്കാര ചടങ്ങുകൾ കണ്ട് - ഓർമ്മകൾ കുത്തിയൊലിച്ച്  ഉഷ്ണപ്രവാഹത്തിൽ തിളച്ചുമറിഞ്ഞ് ഉരുകിയുരുകിയ ഒരു ദിനം . അവിടങ്ങോട്ട് പതിയെ പതിയെ എന്റെ ആത്മാവിലെ ചിതയിലെ ചാരവും പുകയും കെട്ടടങ്ങി തുടങ്ങി . ...

വെള്ളപ്പൊക്കം 2018 ഓർമ്മയിൽ

ഭീതിവിതച്ച ആ രാത്രിക്കുശേഷം....... 2018 ആഗസ്റ്റ് 14 - ആഗസ്റ്റ് 18 ,19 =============  മായ ബാലകൃഷ്ണൻ 2018 ആഗസ്റ്റ് 16 ആം തീയതി രാത്രിയിലെ പേപിടിച്ച മഴയ്ക്കു ശേഷം 17 ആം തീയതി വെള്ളിയാഴ്ച്ച അതിരാവിലെ ,അങ്കമാലി നഗരസഭാ അധികൃതർ , വില്ലേജ് ഓഫീസർ ,സ്ഥലം എം എൽ എ എന്നിവർ യോഗംചേർന്ന് , മൈക്ക്  അനൗൺസ്മെന്റ് നടത്തി , 1600 ഓളം പേരടങ്ങുന്ന നായത്തോട് ജി മെമ്മോറിയൽ സ്കൂൾ , തൊട്ടടുത്ത പാലയ്ക്കാട്ടുകാവ് ക്ഷേത്രം ഓഡിറ്റോറിയം തുടങ്ങീ ക്യാമ്പുകൾ അങ്കമാലി ടൗൺ മേഖലയിലേക്ക് ഷിഫ്റ്റ് ചെയ്യണം, ഇതിനു ചുറ്റുമുള്ള പരിസരവാസികളോ ആരുംതന്നെ ഈ പ്രദേശത്ത് നിന്നുകൂടാ, എത്രയുംവേഗം  ഇവിടം വിടണം . അടുത്ത ക്യാമ്പുകളിൽ സുരക്ഷിത സ്ഥാനത്ത് എത്തിച്ചേരണം എന്നറിയിപ്പ് വന്നതോടെ ഇനിയും വീട്ടിൽ തന്നെ ബലംപിടിച്ചു നിക്കുന്നത് സാഹസികമാണെന്ന് ബോധ്യമായി ! 14 ആം തീയതി മുതൽ കുറച്ചു ദിവസ്സങ്ങളിലായി ഒന്ന് ഉറങ്ങാൻ പോലുമാകാതെ  ആശങ്കയുടെ മുൾമുനയിൽ ആയിരുന്നു  ഞാനും . നായത്തോട് തുറ നിറഞ്ഞുകവിഞ്ഞൊഴുകുന്നു ,  ചെങ്ങൽ തോട് നിറഞ്ഞ് എയർപോർട്ട് പ്രദേശം തുടങ്ങി ചെറിയ തോടുകൾ പാടം എല്ലാം കവിഞ്ഞൊഴുകി .ഡാമുകൾ ഓരോന്നായി ത...

പ്രവേശനോത്സവം അക്ഷരദീപം തെളിക്കൽ

Image
2019 ജൂണ് 6 പ്രവേശനോത്സവം അക്ഷരദീപം തെളിക്കൽ ******************************* വളരെ യാദൃച്ഛികമായിട്ടാണ് വീടിനടുത്തുള്ള നായത്തോട് ജി മെമ്മോറിയൽ‌ സ്‌കൂളിൽ നിന്നും അദ്ധ്യാപക പ്രതിനിധികൾ വീട്ടിലെത്തി , എന്നോട് ജൂണ് 6 ന് നടക്കുന്ന പ്രവേശനോത്സവത്തിൽ വന്ന് അക്ഷരദീപം തെളിക്കാമോ എന്നുചോദിക്കുന്നത് . ശാരീരികമായി വളരെ അവശതകൾ നേരിടുന്ന ദിനങ്ങൾ ആയിരുന്നെങ്കിലും എന്റെ പൂർവ്വവിദ്യാലയം , കുട്ടികൾ,കൂടാതെ നവാഗതരായ കുഞ്ഞുകുട്ടികളും .ആ അന്തരീക്ഷം മനസ്സിൽ ഓർത്തപ്പോൾ തന്നെ ഒരുത്സാഹം തോന്നി . അന്ന് ജീവൻ ചേട്ടന് സൗകര്യപ്പെടുമെങ്കിൽ വരാം , ചേട്ടനോട് കൂടെ ഒന്ന് സംസാരിക്കൂ !എന്നിട്ട് ഉറപ്പിക്കാം എന്നുപറഞ്ഞു രവി സർ ഉം കൂട്ടരും യാത്രയായി . 6 ആം തീയതി സ്‌കൂൾ തുറക്കുന്ന അന്ന് പഴയപോലെ കുട്ടികളെ കാത്ത് മഴമുത്തശ്ശി ഉണ്ടായിരുന്നില്ല. പുതിയവർഷം സ്‌കൂൾ തുറന്ന് എത്തുന്ന കുട്ടിയെപ്പോലെ ഉത്സാഹത്തിൽ ആയി ഞാനും . നല്ല തെളിഞ്ഞ ആകാശം . എന്ത് സംസാരിക്കണം ? ഇതിനുമുമ്പും രണ്ടുമൂന്നു വട്ടം വീൽചെയറിൽ ഈ വേദിയിൽ വന്നിട്ടുണ്ട് . സംസാരിച്ചിട്ടുണ്ട് . പക്ഷേ ഇന്ന് എന്റെ മുന്നിലിരിക്കുന്നത് കുട്ടികൾ ആണല്ലോ . സുഹൃദ് വലയത്തിലുള്ള ടീച...

വരിച്ചില്ലകൾ പൂക്കുമ്പോൾ ! (കവിതകൾ ,ബിന്ദു പ്രതാപ്‌ ) ===================== വായന ,മായാ ബാലകൃഷ്ണൻ )

Image
വരിച്ചില്ലകൾ പൂക്കുമ്പോൾ ! (കവിതകൾ ,ബിന്ദു പ്രതാപ്‌ ) ===================== വായന ,മായാ ബാലകൃഷ്ണൻ ) കവിത ഒരുൾവിളിയാണ് . ഇരുൾ നിറഞ്ഞയിടത്തുംനിന്നും , ആത്മാവിന്റെ ഒരു വെളിച്ചക്കീറായിട്ടാണ് സാധാരണ കവിതകൾ പിറക്കുന്നത് . ഗദ്യകവിതകൾ എങ്കില് വായിക്കുന്നവൻ ഒരു മൂന്നാംകണ്ണ് തുറന്നുവയ്ക്കണം . അപ്പോൾ ഒരു ധ്യാനാവസ്ഥയിൽ അലിഞ്ഞിറങ്ങുന്ന അനുഭൂതിയായ് കവിത നമ്മിൽ നിറയും .  ബിന്ദു പ്രതാപ് ന്റെ "വരിച്ചില്ലകൾ പൂക്കുമ്പോൾ " എന്ന കവിതകൾക്ക് അതിന്  സാധ്യമാവുന്നുണ്ട് . മൗനംസാക്ഷിയായ് തുടക്കവും ഒടുക്കവും ഇല്ലാതെ തന്നിലേക്കുതന്നെ   അടർന്നുവീണ വാക്കിന്റെ ആകാശത്തു വിരിച്ചിട്ട നക്ഷത്രങ്ങൾ വരിച്ചില്ലകളായി പൂക്കുന്നു  . അകത്തേക്കും പുറത്തേക്കും തുറക്കുന്ന വാതിലുകൾപോലെ തന്നിലും പുറംകാഴ്ചകളിലും ശ്വാസംമുട്ടിപിടയുന്ന മനസ്സിന്റെ ഏകാന്തമായ സഞ്ചാരങ്ങൾ .  61 കവിതകളുടെ സമാഹാരമാണ് ധ്വനി ബുക്സ് പ്രസിദ്ധീകരിച്ച "വരിച്ചില്ലകൾ പൂക്കുന്നു " എന്ന പുസ്തകം . യാത്ര തുടരുകയാണ് എന്നതിൽ "തുറിച്ചുനോട്ടത്തിന്റെ കൂരമ്പുകൾ ഏൽക്കാത്തയിടത്തേക്ക് , ഉടലുകൾ മനസ്സുകൾ ആകുന്നയിടത്തേക്ക് അബലയെന്ന് ഓർമ്മ...

ആചാരവും അനാചാരവും !

ആചാരവും അനാചാരവും ! ശുദ്ധിയും അശുദ്ധിയും *********** ******** ശബരിമലയിൽ യുവതീ പ്രവേശനം പാടില്ലാ എന്നതിനെ , ഒരു അനാചാരം എന്നുവിളിക്കാൻ ഞാൻ തയ്യാറല്ലാ . കാരണം കേരളത്തിലെ മുഴുവൻ ക്ഷേത്രങ്ങളിലും സ്ത്രീകളായിട്ടുള്ളവർക്ക് പ്രവേശനമില്ലാ എന്നുണ്ടെങ്കിലേ അങ്ങനെ വിളിക്കാനാവൂ. .  ഒരു അച്ചടക്കം !,അത് കുടുംബത്തിൽ ആയാലും നാട്ടിലായാലും പള്ളി ആയാലും അമ്പലങ്ങൾ ആയാലും ഉണ്ടാവും! അത് പാലിക്കുന്നത് അവിടുത്തുകാരുടെ മര്യാദ ! മാറുമറയ്ക്കാൻ നടന്നതിനോടും , സതി ആചാരത്തോടും ഇതിനെ താരതമ്യം ചെയ്യാൻ കഴിയില്ലാ . ഇവിടെ ആരെയും ഹിംസിക്കുകയോ , മാനഹാനി വരുത്തുകയോ ചെയ്യുന്നില്ലാ . ആചാര വിരുദ്ധമായി ക്ഷേത്രത്തിൽ പ്രവേശിക്കരുത് എന്നതിനെ കേരളീയ സ്ത്രീകൾ മാനിക്കുന്നു !സ്വയം എടുക്കുന്ന അവളുടെ ശാരീരിക ,മാനസിക അവസ്ഥയുടെ പ്രതിഫലനം കൂടിയാണത് . വിശ്വാസികളുടെ വിശ്വാസത്തെ മുറിവേൽപ്പിക്കാനും ആടിത്തകർക്കാനും നടക്കുന്ന അഭിനവകോമരങ്ങൾക്ക് ചോടുവയ്ക്കുന്നത് പ്രബുദ്ധതയല്ലാ ! ധാർഷ്ട്യതയാണു. അന്യന്റെ തലയിൽ കയറി ചുടലനൃത്തം വയ്ക്കുകയാണു . കേരളത്തിലെ ക്ഷേത്രങ്ങളെ സംബന്ധിച്ച് വടക്കേ ഇൻഡ്യയിൽ നിന്നും വേറിട്ട് , ശക്തിയെ ചൈതന്യത്തെ ബിംബത്...

ക്ഷേത്രം ,ഭക്തി ,ഭക്തൻ ! ആത്മീയ നവോദ്ധാരണം !

ക്ഷേത്രം ,ഭക്തി ,ഭക്തൻ ! ആത്മീയ നവോദ്ധാരണം ! **************** എന്റെ വിശ്വാസം ആരേയും ഹനിക്കുന്നതല്ലാ . ആരുടേയും മാനത്തിനു കണക്കു പറയുന്നതല്ലാ . അതെന്നെ ആത്മീയ ഉന്നതിയിലേക്ക് , എന്റെ ആത്മസത്തയിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന അദ്ധ്യാത്മസാധനയാണു . ഇത് ആത്മീയ നവോത്ഥാനത്തിന്റെ കാലമാണു .ഒരു മണ്ഡലം എന്നാൽ 41 ദിവസം ആണുള്ളത് .അദ്ധ്യാത്മിക സംസ്കൃതിയിൽ നിലകൊണ്ട്  മനുഷ്യ മനസ്സുകളെ നവീകരിച്ച് പുതുവെളിച്ചമേകുന്ന 41 ദിവസ്സം നീണ്ടുനിൽക്കുന്ന സാധനാനുഷ്ഠാനങ്ങളുടെ കഠിന പാതയിലൂടെ സഞ്ചരിച്ചാലേ അതിനു കഴിയൂ . ഏതൊരു മതവും മനുഷ്യനന്മയേ ലക്ഷ്യം വയ്ക്കുന്നുള്ളൂ... ഏതൊരു മതത്തിനും തനതു സാധനാക്രമങ്ങളിലൂടെ അവനെ ഈശ്വരനിലേക്ക്  ഉയർത്തിക്കൊണ്ടു വരാനായി ഉദ്ദേശിച്ചുള്ളതാണ്  വ്രതം , നൊയ്മ്പ് എന്നിങ്ങനെ നമ്മൾ കേട്ടുപരിചയിച്ച വാക്കുകൾ . കാലം മാറിയെന്നുകരുതി ഒരുത്തനും തനതു സംസ്കൃതിയെ / മൂല്യങ്ങളെ തള്ളി കെട്ടകാലത്തിന്റെ വക്താക്കൾ ആവേണ്ടതില്ലാ . ക്ഷേത്രം , ഭക്തി ഭക്തൻ ഇവയെല്ലാം അദ്ധ്യാത്മ ജീവിതത്തിലെ ഒഴിവാക്കാനാവാത്ത  ഘടകങ്ങളാണു . സാധാരണക്കാരനെ ഈശ്വരീയ ഉന്നതിയിലേക്ക് എത്തിക്കുന്ന സാധനയുടെ ആദ്യ ചവിട്ടു...

ആസ്വാദ കുറിപ്പ് :- തുടികൊട്ട്

 ആസ്വാദ കുറിപ്പ്  :- തുടികൊട്ട് കെ .ആർ .സദാശിവൻ നായർ ശിഖ ,ഗ്രേസ് ഗാർഡൻസ് തൃക്കാക്കര ,കൊച്ചി 21 ****** വളരെ നാളായി എനിക്കൊരു ആസ്വാദനക്കുറിപ്പ് കിട്ടിയിട്ട് ! അതെഴുതിയിരിക്കുന്നത് നമ്മുടെ പ്രിയപ്പെട്ട Priya A S  (പ്രിയ എ എസ് )ചേച്ചിയുടെ അച്ഛൻ എന്ന് അറിഞ്ഞപ്പോൾ അത്ഭുതവും സന്തോഷവും കൊണ്ട് എന്റെ മനസ്സ് നിറഞ്ഞ ദിവസ്സമായിരുന്നു അത് ! എന്താന്നറിയില്ലാ ...അച്ഛന്റ്റെ വിയോഗം തന്ന ആ ദിവസങ്ങൾ ...അച്ഛന്റെ തലത്തിലും പ്രായത്തിലുമുള്ളൊരാൾ എന്നതും എനിക്കെന്തോക്കെയോ സന്തോഷവും സ്നേഹവും  തന്നു ആ കത്ത് . മറുപടി അയച്ചെങ്കിലും ,ഫേസ്ബുക്കിൽ കൊടുത്തോട്ടെ ഈ ആസ്വാദനക്കുറിപ്പ് എന്ന് ചോദിക്കാൻ മറന്നുപോയി... ഇഷ്ടക്കേടാവുമോ എന്ന ആശങ്കയിൽ ഇതുവരെ ഇവിടെ പോസ്റ്റാതെ എന്റെ ബ്ലോഗിൽ മാത്രം കൊടുത്തു ! (http//mayabalakrishnan.blogspot.in ) വലിയൊരു മനസ്സിനുടമയാണു ആ അച്ഛൻ ! എന്റെ എല്ലാ അവിവേകവും പൊറുക്കുമെന്ന് കരുതി എനിക്ക് പോസ്റ്റൽ ആയി അയച്ചു തന്ന  " തുടികൊട്ട് " ന്റെ  ആസ്വാദനക്കുറിപ്പ് എന്റെ കൂട്ടുകാർക്കായി പങ്കുവയ്ക്കുകയാണു! സ്വയം ആഗതയായ കവിതകൾ  ================== ചലന സംബന്ധമായ ...

ഒരച്ഛന്റെ ഓർമ്മക്കുറിപ്പുകൾ . ( പ്രൊഫ: ഈച്ചര വാരിയർ )

ഒരച്ഛന്റെ ഓർമ്മക്കുറിപ്പുകൾ . ( പ്രൊഫ: ഈച്ചര വാരിയർ ) *********************വായനാനുഭവം . മായ ബാലകൃഷ്ണൻ ഇൻഡ്യാ മഹാരാജ്യത്തെ പിടിച്ചു കുലുക്കിയ അടിയന്തരാവസ്ഥ എന്ന കിരാതനിയമത്തിന്റെ കയ്പുനീർ ഏറെ കുടിച്ച ഒരു പിതാവ് പ്രഫ: ഈച്ചര വാരിയർ ആ കാലഘട്ടത്തിലെ തന്റെ ദിനങ്ങളെ തുറന്നെഴുതുക വഴി ജനാധിപത്യത്തിന്റെ അന്തഃസത്തയേയും ,പോയകാലത്തിന്റെ കെട്ടടങ്ങാത്ത ,അധികാര ദുർവിനിയോഗത്തെയും പുതുതലമുറക്ക് പരിചയപ്പെടുത്തുകയാണ് . വായിച്ചുതുടങ്ങിയ കാലം മുതൽ ഞാനിന്നോളം പല കാലങ്ങളിലായി പോലീസ് പിടിച്ചുകൊണ്ടുപോയ കോഴിക്കോട് R E C വിദ്യാർത്ഥിയായ രാജന്റെ തിരോധാനവും ,അച്ഛനായ പ്രൊഫസർ ഈച്ചര വാര്യരുടെ നിയമയുദ്ധവും , സഹതടവുകാരായ രാജന്റെ സുഹൃത്തുക്കളും , അദ്ധ്യാപകരുമടങ്ങുന്ന പലരുടേയും ഓർമ്മകളും വായിക്കുകയുണ്ടായിട്ടുണ്ട്  . എങ്കിലും " ഒരച്ഛന്റെ ഓർമ്മക്കുറിപ്പുകൾ " എന്ന സംഭവബഹുലമായ ആ ചരിത്രഏടിനെ വായിക്കാൻ കയ്യിലെടുക്കുമ്പോൾ ഒരച്ഛന്റെ ഹൃദയംപിളർക്കുന്ന ,വിറയാർന്ന , ഈറനണിയുന്ന വികാരവായ്പ്പുകൾ തളംകെട്ടി നിൽക്കുന്ന ഓർമ്മക്കുറിപ്പുകൾ പ്രതീക്ഷിച്ചിരുന്നു ! കൂടാതെ ഇത്രനാളും കേട്ടതിൽ നിന്നും അറിഞ്ഞതിൽ നിന്നും വേറിട്ടൊന്നും ...

ആരൂഢം വായന ശ്രീജ വാര്യർ

നിഷ്കാസിതരുടെ ആരൂഢം ... മായാ ബാലകൃഷ്ണൻ ,,,,,,,,,,,,,,,,,,,,,,,,, ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,  ,,,,,,,,,, ,,, ,,,,,,,,,,,,,,,,,,,,,,,,,,,                     ഈ വർഷത്തെ അവസാനത്തെ പുസ്തകപരിചയമാണിത് .  മുഖപുസ്തകമാണ് മായയുടെ  കാഴ്ചകളെ വർണ്ണാഭവും  വിശാലവുമാക്കുന്നത് . ' യുദ്ധമൊഴിഞ്ഞ യുദ്ധഭൂമിയാണു ഞാൻ ' എന്നുള്ള സ്വയം പരിചയപ്പെടുത്തൽ  മായയ്ക്കു മാത്രമല്ല ,   എല്ലാവർക്കും ബാധകമാണ് .  യുദ്ധമൊഴിഞ്ഞു എന്നു കരുതി ആശ്വസിക്കുന്നിടത്തുനിന്നും നാമെത്തിച്ചേരുന്നത്  ഘോരമായ മറ്റൊരു യുദ്ധമുഖത്തേയ്ക്കാണ് . അതും തീർന്നാൽ മറ്റൊന്ന് നമ്മെ കാത്തിരിപ്പുണ്ടാകും . പോരാടുക ... ജയിക്കുകയോ തോൽക്കുകയോ ചെയ്യുക ... വീണ്ടും പോരാടുക .  ഇതാണു ജീവിതം  .                       2016 ൽ ഇറങ്ങിയ ' തുടികൊട്ട് '   മികച്ച നിലവാരമുള്ള   ഗ്രന്ഥമാണ് . അതിനുശേഷമിറങ്ങുന്ന  ഈ  കവിതാസമാഹാരവും വായനക്കാരെ നിരാശരാക്കില്ല .  ഇതിലെ...

മഴക്കാല സന്ധ്യകൾ (വായന ;- )

Image
മഴക്കാല സന്ധ്യകൾ (ജി സുതിന ) ********************* വായന ;- മായാ ബാലകൃഷ്ണൻ അകവും പുറവും നോവുകൾ ഇരുൾ മൂടിക്കെട്ടി തോരാതെ പെയ്യുന്ന മഴവർഷമാണീ കവിതകൾ . പെയ്തൊഴിയുന്നതിന്റെ ആശ്വാസം നോവിന്റെ ഭാരമിറയ്ക്കി വയ്ക്കലാവുമെങ്കിൽ  അതിൽ ജീവന്റെ താളവും നിലയ്ക്കാത്ത പ്രവാഹവുമായ് ഈ പ്രകൃതിയും പ്രപഞ്ചവുമൊന്നായ്  ലയിച്ച് ജീവന്റെ പുതുമുള കിളിർത്തുവരാൻ പാത്രമാവുന്നു .നിലനിൽപ്പു തന്നെ കവിത ആവുമ്പോൾ അതിന്റെ ശ്വാസവും നിശ്വാസവും ഇതൾ വിരിയുന്ന കവിതയാവുന്നു ജി സുതിനക്ക് ജീവിതവും . ഒരു തുഴ പോലുമില്ലാതെ എപ്പൊഴോ പെയ്ത മഴവെള്ള പ്പാച്ചിലിൽ ജീവിതം കെട്ടഴിഞ്ഞു പോയി. രോഗവും ജീവിതവും സന്ധിയില്ലാതെ കൈവിട്ടൊഴുകി .   'കാലമാം പെരുംമഴത്തുള്ളികൾ വീണ ക്ഷണികയൗവനം ' എന്ന് ആ ദുഷ്കൃതകാലത്തെ ഓർത്താവാം പെരും മഴത്തുള്ളികൾ വീണതെന്ന്  " മായ്ക്കപ്പെടുന്ന സിന്ദൂര രേഖയിൽ " കവി എഴുതിയത് .  ആ കാലഘട്ടങ്ങളിൽ അക്ഷരപ്പൊട്ടുകൾ പെറുക്കിയെടുത്ത് ,അതിനുചുവടെ  സുതിന ജീവിതത്തിലേക്ക് ഉറ്റുനോക്കി . ' സമയതീരം 'എന്ന കവിതയിൽ ഇങ്ങനെ പറയുന്നുണ്ട് .  " അക്ഷരത്തിൽ കുരുത്തിടവേളയിൽ തളിർ കിനാവുകൾ കോർത്തെടുക്കുന്നു ....

മരങ്ങൾ,കഥ പറയുമ്പോൾ ============ രശ്മി മൂത്തേടത്ത്

Image
മരങ്ങൾ,കഥ പറയുമ്പോൾ ============  രശ്മി മൂത്തേടത്ത് വായന (മായ ബാലകൃഷ്ണൻ ) മരണവും ഏകാന്തതയും ,ഒറ്റപ്പെടലും അജ്ഞാത ആത്മാക്കളും ,തറവാടും കാവും കുളവും കുങ്കുമത്തറയും , പാരമ്പര്യത്തിന്റെ പിന്തുടർച്ചകളായി പഴമയും സംസ്കൃതിയും കളമൊരുക്കിയ മണ്ണിന്റെ തട്ടകത്തിലേക്ക്  ഇറക്കിക്കൊണ്ടുവരുന്ന കഥകളുമായ് ഇവിടെ ഇങ്ങനെയൊരു കഥാകാരി നമുക്കിടയിൽ ഉണ്ടായിരുന്നു ! " മരങ്ങൾ,കഥ പറയുമ്പോൾ " എന്ന ഒലീവ് പ്രസിദ്ധീകരണത്തിന്റെ 15 കഥകളുമായി  രശ്മി ഗോപകുമാർ എന്ന *രശ്മി മൂത്തേടത്ത് * . കണ്ടറിഞ്ഞതിനേക്കാളും കേട്ടറിഞ്ഞതിനേക്കാളും വായിച്ചറിയുമ്പോഴാണു ശരിയായി അറിയുന്നത് ! തുടക്കം മുതൽ,ഒടുക്കം വരെ ക്രമമായി വായിക്കുന്ന സ്വഭാവമുണ്ടായില്ലാ. അതുകൊണ്ടാണു ആ രാത്രിയിലും പത്തു പതിനൊന്നു മണിയായപ്പോൾ ആദ്യമെടുത്ത  "  പത്മിനി എന്ന പപ്പുമ്മായി "  വായിച്ച് ഹരം കൊണ്ട് കഥാകാരിയെ ഫോൺ ചെയ്തത് ! ഒരു സാധാരണ നാട്ടിൻ പുറത്തുകാരി കഥാപാത്രം! 'ദൈവത്തിന്റെ കയ്യൊപ്പ് പതിഞ്ഞ ചില ജന്മങ്ങൾ !'  പപ്പുമ്മായിമാർ എവിടെയും ഉണ്ടാവും. ബന്ധുവീടുകളിൽ ജനനം മുതൽ മരണം വരെയുള്ള ഏതുവിശേഷത്തിനും ക്ഷണിക്കാതെ തന്നെ കാലേക്കൂട്ടി എത്...

ആരൂഢം വായന

Image
നിഷ്കാസിതരുടെ ആരൂഢം . വായന :- ജി സുതിന =================== മായേച്ചിയുടെ,'നിഷ്കാസിതരുടെ ആരൂഢം' വായിച്ചു.അത്ഭുതപ്പെട്ടു പോയി.പരിമിതമായ ഒരു ചുറ്റുപാടിലിരുന്നു കൊണ്ട് എത്ര വിശാലമായൊരു സഞ്ചാരമാണ് മായേച്ചി നടത്തിയത്!ലോകത്തിന്റെ മുക്കിലും മൂലയിലും,തൂണിലും തുരുമ്പിലും വരെ നിഷ്പ്രയാസം ഇറങ്ങിച്ചെന്നിരിക്കുന്നു! മായേച്ചിയിലെ പെണ്ണ് വെറുമൊരു പെണ്ണല്ല.'ചുട്ടുപഴുത്ത ചട്ടുകമാണവൾ'!പെണ്ണ്് ഒരു പണയ വസ്തു അല്ല എന്ന് തെളിയിക്കുവാൻ,അവളുടെ ജീവിതത്തിന്റെ പല അവസ്ഥകൾ മായേച്ചി 'കലഹം'എന്ന കവിതയിലൂടെ ചൂണ്ടിക്കാണിക്കുന്നു.ബാല്യം മുതലുള്ള ജീവിതഘട്ടത്തിൽ അവൾ പോരാടി ആർജ്ജിക്കുന്ന കരുത്ത്. അത് കാരിരുമ്പിന്റേതാണ്.ചോര കുടിച്ചു മദിക്കുന്ന അധികാരി വർഗ്ഗത്തിനെ ഒരു ഭ്രാന്തൻ നായയെ പോലെ പൂട്ടണം എന്ന് പറയുന്ന വാക്കുകൾക്ക് വജ്രത്തിന്റെ കഠിന്യമാണുള്ളത്. മാതൃത്വത്തിന്റെ മഹനീയ ഭാവങ്ങളെ 'വാത്സല്യക്കനിവ്' എന്ന കവിതയിൽ മായേച്ചി വരച്ചു കാട്ടിയിരിക്കുന്നത് വിവരണാതീതമാണ്.സ്നേഹവാത്സല്യത്തിന്റെ ചൂടും ചൂരും നൽകി വളർത്തുന്ന,അമ്മമാരെ മറന്നു ലഹരിക്കടിമപ്പെട്ടു പോകുന്ന,അമ്മയെയും സഹോദരിയെയും വേർതിരിച്ചറിയാൻ...

സൗവശൂൻ

സൗവശൂൻ ========== സൗവശൂൻ ‍: ഇറാനിയൻ നോവൽ നോവലിസ്റ്റ് :- സിമിൻ ദാനീശ് വർ വിവർത്തകൻ :- എസ്‌ എ  ഖുദ്സി പ്രസാധകർ ഡി സി ബുക്സ്             ************************ ഇറാനിയൻ‍ സാഹിത്യലോകത്ത് ഒരു വനിത എഴുതപ്പെട്ട പ്രഥമ നോവൽ ആണ് സൗവശൂൻ . നോവലിസ്റ്റ് സിമിൻ ദാനീഷ്വർ . മലയാളിയായ എസ് . എ. ഖുദ്സി യാണ് മലയാളത്തിലേക്ക് വിവർത്തനം ചെയ്തിരിക്കുന്നത്. ഒരു രാജ്യത്തിന്റെ തന്നെ ചരിത്രഭാഗമാകുന്ന കരുത്തുറ്റ കഥയാണ് . ‌ വെറും പെണ്ണെഴുത്ത് എന്ന് പറഞ്ഞു അധിക്ഷേപിക്കാനുള്ളതല്ല ! പെണ്ണിന്റെ സൗന്ദര്യവും സുഭഗതയും, കഥയെ അതിന്റെ സങ്കീർണ്ണതകളിൽപോലും വളരെ സൂക്ഷ്മതയോടെ ഒരു ശില്പിയുടെ കരവിരുതോടെ അക്ഷരങ്ങളെ വാർത്തെടുത്ത് സൃഷ്ടിച്ച കൃതി .  അധിനിവേശങ്ങൾക്കും ആധിപത്യങ്ങൾക്കും എതിരെ ,രാജ്യസ്നേഹത്തിൽ തൂലിക മുക്കി എഴുതിയ, ചരിത്രത്തിൽ ഇടം കൊടുക്കാവുന്ന നോവൽ‍. പെണ്ണുടലുകളുടെ സ്നേഹത്തിന്റെയും ക്ഷമയുടെയും നോവിൽ കുതിർന്ന വരികൾ‍ . ഇവിടെ പേനയാണ് ആയുധം. വാക്കുകളും വരികളും ഇഴകീറിയെടുത്ത്‌ വായനയുടെ രസം നുണഞ്ഞു ആസ്വദിക്കാൻ കഴിയുന്ന എഴുത്ത് ! സൌവശൂൻ‍എന്നത് ഒരു ഇറാനിയൻ പുഷ്പമാണ് !പേർഷ്യൻ  മ...

തുടരുന്നു.....

ഈ ബ്ലോഗ് തന്നെ തുടരുകയാണ്‌ .....🙋😃

നായത്തോട് ഫെസ്റ്റ് 2019 ജനുവരി 5

Image
Image
Image
Angamaly nagarasabha vikasanolsavam Bhinnaseshi kalolsavam vedi adarav
Image